കുന്നത്തൂര്‍: ഭാരതകഥയിലെ പ്രതിനായകനെ നായകനായി ആരാധിക്കുന്ന ഒരു ജനത. അവരുടെ ഭക്തിയുടെയും മെയ്യ്കരുത്തിന്റെയും നേര്‍ക്കാഴ്ചയായി മലക്കുട മഹോത്സവത്തിന് പരിസമാപ്തി. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധനക്ഷേത്രത്തില്‍ കൊടിമരദര്ശനത്തോടെയാണ് മലക്കുട ഉത്സവം ആരംഭിച്ചത്. രാവിലെ മുതല്‍ നാട്ടുവഴികളെല്ലാം തന്നെ മലനടയിലേക്കായിരുന്നു.
ഉച്ചയ്ക്ക് തന്നെ മലനട ഏലയില്‍ ജനസഞ്ചയമായി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയ സൂര്യന് വെളിച്ചമേകിയപ്പോള്‍ നെടുംകുതിരകള്‍ ഓരോന്നായി മലകയറി മലനട അപ്പൂപ്പന് മുന്നില്‍ ദര്‍ശനം നടത്തി. ആറു കരക്കാരുടെ കുറ്റന്‍ നെടുംകുതിരകളാണ് ഇക്കുറി മലകയറി വന്നത്. തുടര്‍ന്ന് നൂറില്‍പ്പരം കെട്ടുക്കാഴ്ചകളും ഇടയ്ക്കാട് കരയുടെ കെട്ടുക്കാളയും ദര്‍ശനം നടത്തി. കുരുക്ഷേത്ര യുദ്ധവുമായുള്ള ഐതീഹ്യമാണ് ഇവിടുത്തെ ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: