പുനലൂര്‍: മികച്ച ഛായാഗ്രഹനുള്ള സംസ്ഥാന ചലചിത്രഅവാര്‍ഡ് കരസ്ഥമാക്കിയ എം.ജെ.രാധാകൃഷ്ണന് ജന്മനാടായ പുനലൂരില്‍ സ്വീകരണം നല്‍കും.
സുഹൃത്തുക്കളും പുനലൂരിലെ പൗരാവലിയും ചേര്‍ന്ന് നടത്തുന്ന സ്വീകരണം 28ന് വൈകിട്ട് നാലിന് തൊളിക്കോട് ഡോ.ജയകുമാര്‍ ഹാളില്‍ നടക്കും. ഏഴാംതവണയാണ് രാധാകൃഷ്ണന് ചലചിത്ര പുരസ്കാരം നേടുന്നത്. സ്വീകരണസമ്മേളനത്തില്‍ മന്ത്രിമാരായ മാത്യൂ ടി.തോമസ്, കെ.രാജു എന്നിവരും ചലചിത്രതാരങ്ങളും പങ്കെടുക്കും. ഉദ്ഘാടനം സിനിമാസംവിധായകന് കുമാര്സാഹ്നി നിര്‍വഹിക്കും. നിശ്ചലഛായാഗ്രഹനായി കലാജീവിതം ആരംഭിച്ച എംജെആര്‍ ഷാജി എന്‍.കരുണിന്റെ കീഴില്‍ അസോസിയേറ്റ് കാമറമാനായി സിനിമയിലെത്തുകയായിരുന്നു. 1988ല്‍ അലി അക്ബര്‍ സംവിധാനം ചെയ്ത മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായ ഇദ്ദേഹം ജയരാജ് 1996ല്‍ സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലൂടെ ആദ്യ സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് അര്‍ഹനായി. 1999ല്‍ ക്യാന്‍ ഫിലിം ഫെസ്റ്റിവെല്ലല് മരണ സിംഹാസനം എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ കാമറ പുരസ്കാരത്തിനും ഇദ്ദേഹം അര്‍ഹനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: