കൊച്ചി: അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്കെതിരെയുള്ള വ്യാപാര മത്സര കമ്മീഷന്റെ ഉത്തരവ് മഹാനടന് തിലകന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയാണെന്ന് സംവിധായകന് വിനയന്. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ നടപടിക്കെതിരെയാണ് കമ്മീഷന് പിഴ ചുമത്തി ഉത്തരവിറക്കിയത്.
അമ്മയും, ഫെഫ്കയും വിലക്കിയും, ഒറ്റപ്പെടുത്തിയും തിലകനെ പീഡിപ്പിക്കുകയായിരുന്നു. സിനിമ മേഖലയില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഫാസിസ്റ്റ് നീക്കങ്ങല്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ്. ഫെഫ്ക ഭാരവാഹികളായ സിബിയും, ഉണ്ണികൃഷ്ണനും ഇവരുടെ വാടക ഗുണ്ടകളാണ്.
ആദ്യം തനിക്ക് അനുകൂലമായി മൊഴി നല്കിയ യുവനടന്മാര് പിന്നീട് ഇവരുടെ ഭീഷണി ഭയന്ന് മൊഴി മാറ്റിയിരുന്നു. പിഴ വിധിച്ചെങ്കിലും അന്ന് ഭാരവാഹികളായിരുന്ന കമലും, സിദ്ദിഖും അസത്യപൂര്ണമായ സത്യവാങ്മൂലം സമര്‍പ്പിച്ച് കേസില്‍ നിന്നും രക്ഷപ്പെട്ടവരാണ്. ഇന്ന് സൂപ്പര്‍താരങ്ങളെ പിന്തള്ളി യുവതലമുറയുടെ പടങ്ങളിറങ്ങുന്നതില് സന്തോഷമുണ്ടെന്നും വിനയന് കൂട്ടിചേര്‍ത്തു. കൊച്ചി പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വിനയകന് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: