ചെറുപുഴ: മലയോര മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് വന്‍തോതിലുള്ള മരംകൊള്ള നടക്കുന്നു. ചെറുപുഴ-പെരിങ്ങോം റോഡിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ച് നീക്കപ്പെടുന്നത്. ഇത് ജനങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്നു. ആഗോള താപനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ വന്‍തോതില്‍ മരംവച്ചു പിടിപ്പിക്കാന്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷം തോറും ചിലവഴിക്കുന്നത്. എന്നാല്‍ റോഡുകളുടെ വീതിയെടുത്താലും തടസ്സം വരാതെ നില്ക്കുന്ന മരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ ഇതിനുവേണ്ടി ഒരു ശ്രമവും സാമൂഹിക വനവല്‍ക്കരണ വകുപ്പധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കൊടുംചൂടില്‍ ആശ്വാസമരുളുന്ന വന്‍ മരങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം ഇവ മുറിച്ചുമാറ്റി പലരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പുതിയ റോഡിനിരുവശത്തും മരങ്ങള്‍ നട്ടുവളര്‍ത്തുമെന്ന് പറയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍ ഇങ്ങനെ നട്ടുവളര്‍ത്തിയവ പരിപാലിക്കാതെ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. ചെറുപുഴചിറ്റാരിക്കാല്, ചെറുപുഴപുളിങ്ങോം, പാടിയോട്ടുചാല്കോല്ലാട റോഡരികില്‍ നട്ടുവളര്‍ത്തിയ വൃക്ഷത്തൈകള്‍ ഇത്തരത്തില്‍ നശിച്ചിരിക്കയാണ്. നട്ടുവളര്‍ത്താനും പ്രചരണത്തിനുവേണ്ടിയും ചിലവഴിക്കുന്ന തുകയുടെ ചെറിയൊരു ഭാഗം മാത്രം നിലവിലുള്ളവ സംരക്ഷിക്കാന്‍. എന്നാല്‍ അധികൃതര്‍ ഇതിന് തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: