തളിപ്പറമ്പ്: സഭയേയും സഭാ സ്ഥാപനങ്ങളേയും അവയ്ക്ക് നേതൃത്വം നല്കുന്നവരേയും അവഹേളിക്കുന്ന ചില ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ സെക്രട്ടറിയേറ്റ് യോഗം ചാനല്‍ തലവന്മാരോടാവശ്യപ്പെട്ടു. സമൂഹത്തില്‍ നടക്കുന്ന ചില വാര്‍ത്തകളും ചില പ്രവര്‍ത്തനങ്ങളും ചിലരെ സംബന്ധിച്ചുള്ള വാര്‍ത്തകളും കണ്ടില്ലായെന്ന് നടിക്കുകയും പ്രതികരിക്കാതിരിക്കയും ചെയ്യുന്നത് ശരിയല്ല. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സഭയേയും നേതൃത്വം നല്കുന്നവരേയും, സ്ഥാപനങ്ങളേയും ഒറ്റപ്പെടുത്തിയുള്ള ചാനല്‍ ചര്‍ച്ചകളും വാര്‍ത്തകളും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗം കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ: ഫ്രാന്‍സിസ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഡയറക്ടര്‍ ദേവസ്യാ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടോണി ജോസഫ് പുഞ്ചകുന്നേല്‍, ചാക്കോച്ചന് കാരാമയില്‍, പീയൂസ് പറേടം, ജോസഫ് പുള്ളോലിക്കല്‍, ബേബി നെട്ടനാനി, തോമസ് മാണി കളപ്പുര, ബെന്നി പുതിയാപുറം, ഡേവീസ് ആലങ്ങാടന്‍, തോമസ് പാറയ്ക്കല്‍, പൈലി പേ മലയില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: