കൊച്ചി: സംവിധായകന് വിനയന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോംബറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണന്, സിബി മലയില്‍ എന്നിവര്‍ രാജിവച്ച് മാപ്പുപറയണമെന്ന് മാക്ട ഫെഡറേഷന് ആവശ്യപ്പെട്ടു. 2008 ല്‍ മലയാള സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ പ്രഥമ ്രേടഡ് യൂണിയനായ മാക്ട ഫെഡറേഷന് താരസംഘടനയായ അമ്മയുടെ സഹായത്തോടെ പിളര്‍ത്തി ഫെഫ്ക രൂപീകരിച്ചു.
ഇതേത്തുടര്‍ന്നാണ് സംവിധായകന് വിനയന്റെ സിനിമകളുമായി ആരും സഹകരിക്കരുതെന്ന് അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികള്‍ രഹസ്യവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ എട്ടുവര്‍ഷം നീണ്ട നിയമയുദ്ധത്തിലൂടെയാണ് വിനയന് അനുകൂലമായ വിധി നേടിയത്.
ഗുണ്ടകളെയും അധോലോക ബന്ധമുള്ളവരെയും അംഗത്വം നല്കി മലയാള സിനിമയില്‍ കലാപം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന ഫെഫ്കയില്‍ നിന്ന് തൊഴിലാളികള്‍ മടങ്ങിവരണമെന്ന് മാക്ട ഫെഡറേഷന് ആവശ്യപ്പെട്ടു. സിനിമാ തൊഴിലാളികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴയായി വാങ്ങി മാത്രമാണ് ഫെഫ്ക അംഗത്വം നല്‍കുന്നത്. കഴിവുണ്ടെങ്കിലും പണമില്ലാത്തവന് സിനിമയില്‍ പ്രവര്‍ത്തിക്കേണ്ടെന്നാണ് ഫെഫ്കയുടെ നിലപാട്. മാക്ട ഫെഡറേഷനുമായി സഹകരിക്കുന്നവരെ എല്ലാം മലയാള സിനിമയില്‍നിന്ന് വിലക്കുന്ന ഫെഫ്കയുടെയും അമ്മയുടെയും നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മാക്ട ഭാരവാഹികള്‍ അറിയിച്ചു. സിനിമയുടെ എല്ലാ വിഭാഗങ്ങളെയും റെഗുലേറ്ററി കമ്മീഷന് അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് മാക്ട ഫെഡറേഷന് ആവശ്യപ്പെട്ടു.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠാപുരം, ട്രഷറര്‍ കെ.ജി. വിജയകുമാര്‍, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ റോയ് ഇടവനക്കാട്, അനില്‍ കുമ്പഴ, ടി.എം. സുകുമാരപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: