തിരുവനന്തപുരം: പ്രകൃതിയെ നശിപ്പിക്കുന്നത് തടഞ്ഞാല്‍ സ്ത്രീ സുരക്ഷിതയാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സുരക്ഷയും സ്ത്രീ മുന്നേറ്റവും സംസ്കാരത്തിലൂടെയാണ് നടപ്പിലാക്കേണ്ടത്. മറ്റുമതക്കാര്‍ ഇകഴ്ത്തുമ്പോള്‍ സ്ത്രീയെ ബഹുമാനിക്കുന്ന സംസ്കാരമാണ് നമുക്കുള്ളത്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട സംവിധാനം തന്നെയാണ് അവരെ പീഡിപ്പിക്കുന്നത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് ഇന്ന് കേരളത്തലുള്ളതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഏത് ആനന്തമോണോ കണ്ടെത്തുന്നത് അതേ പോലെയാണ് സ്ത്രീയെ നശിപ്പിക്കുമ്പോഴും ഉണ്ടാകുന്നത്. സ്ത്രീയും പ്രകൃതിയും അമ്മയാണെന്ന് ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ. വിജയലക്ഷ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ തിരുമല അനില്‍, ആശ, അംബിക എന്നിവര്‍ സംസാരിച്ചു. നീലിമ സ്വാഗതവും വൈഗ നന്ദിയും പറഞ്ഞു.
വനിതാ സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് ‘സ്ത്രീ ശാക്തീകരണം രാഷ്ട്ര നന്മ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചിന്മയാ മിഷനിലെ ദാര്ശിത ചൈതന്യ സെമിനാറിന് നേതൃത്വം നല്കി.
വനിതകളെ സാമൂഹിക വ്യവസ്ഥയില്‍ ഇടപെടാന്‍ നിവേദിതയുടെ പ്രവര്‍ത്തനം സഹായിച്ചിരുന്നെന്നും ഇന്നത്തെ കാലത്ത് സ്ത്രീശാക്തീകരണത്തിന് നിവേദിതയെ പഠിച്ചാല്‍ മതിയെന്ന് ഭാരതീയ വിചാര കേന്ദ്രം സഹ സംഘടനാ സെക്രട്ടറി മഹേഷ് പറഞ്ഞു. ഭഗിനി നിവേദിതയുടെ 150-ാം ജന്മദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഫ. ലീലാ മണി, ശരണ്യ ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: