ഭൃഗുരാമന്‍
തിരുവനന്തപുരം: യോഗാസനത്തില് ശില്പത്തിന്റെ ഒത്ത രൂപം തീര്‍ത്ത് ശ്രേയ ആര് നായര്‍. വെറുതെ മെയ്വഴക്കത്തോടെ ആഭ്യസിച്ചു തുടങ്ങിയ യോഗ ശ്രേയക്ക് നേടിക്കോടുത്തത് ചാമ്പന്‍ഷിപ്പില്‍ വെള്ളി മെഡല്‍. യോഗാ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തിലായിരുന്നു നേട്ടം കരസ്ഥമാക്കിയത്. ആലപ്പുഴ കലവൂര്‍ സ്വദേശിനിയാണ് അഞ്ചാം ക്ലാസ്സുകാരിയായ ശ്രേയ. വെറുതെ രസത്തിന് കാല് എടുത്ത് തലയില്‍ വക്കുന്ന അഭ്യാസത്തില്‍ നിന്നുമാണ് ‘ശ്രേയ’ യോഗവഴിയില് എത്തുന്നത്. മകളുടെ അഭ്യാസം കണ്ട് പഞ്ചവാദ്യക്കാരനായ അച്ഛന് സുധികുമാര്‍ ശ്രേയയയെ കുങ്ഫു പഠിക്കാനയച്ചു. പ്രകടനങ്ങള്‍ക്ക് ‘യോഗ സ്റ്റൈല്‍’ ഉണ്ടെന്ന് മനസ്സിലാക്കിയതിലൂടെ പഠനം ആ വഴിക്കായി. കൃഷ്ണകുറുപ്പ്, സുരേന്ദ്രനാഥ്, വിഷ്ണു എന്നീ ഗുരുക്കള്‍ക്ക് കീഴിലായി പരിശീലനം. യോഗ പഠിക്കുക മാത്രമല്ല അതു പഠിപ്പിക്കാനുള്ള ശിരോമണി കോഴ്സും വിജയകരമായി ശ്രേയ പൂര്‍ത്തിയാക്കി. ഇളയച്ഛന് സുനില്‍ മുതല്‍ വിദേശികള്‍ വരെ ശ്രേയയുടെ ശിഷ്യഗണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: