തിരുവനന്തപുരം: മാതൃഭാഷ എഴുതാനും വായിക്കാനും മറക്കരുതെന്ന് സുഗതകുമാരി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച വടക്ക്-കിഴക്ക്, തെക്കേ ഇന്ത്യ സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. മണിപ്പൂരി എഴുത്തുകാരി തൗനൗജം ചാനു ഇബെംഹാല്‍ വിശിഷ്ടാതിഥിയായ പരിപാടിയില്‍ എ. സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു.
മാതൃഭാഷ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് നല്കാന് നമുക്ക് കഴിയണമെന്ന് സാഹിത്യഅക്കാദമി സെക്രട്ടറി കെ. ശ്രീനിവാസറാവു പറഞ്ഞു. പരിപാടിയില്‍ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമിയുടെ എക്സ്പ്രസ് ഔട്ട്ലെറ്റ് തിരുവനന്തപുരത്ത് തുടങ്ങിന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും അദ്ദഹം വ്യക്തമാക്കി. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം കായംകുളം യൂനുസ് നന്ദി പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ സെഷനുകളില്‍ വടക്ക്-കിഴക്ക്, തെക്ക് സംസ്ഥാനങ്ങളിലുള്ള എഴുത്തുകാര്‍ കവിത അവതരിപ്പിക്കും. ആറു സെഷനുകളായി നടക്കുന്ന കവിത അവതരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 50 തോളം പേര് പങ്കെടുക്കും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: