നെടുമങ്ങാട് : പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിലും ബഹിഷ്കരണത്തിനുമിടയില്‍ നെടുമങ്ങാട് നഗരസഭയുടെ 2017-18 വര്‍ഷത്തെ ബജറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ ലേഖവിക്രമന് അവതരിപ്പിച്ചു. ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് അധ്യക്ഷനായിരുന്നു. നെടുമങ്ങാടിനെ കുടില്‍രഹിത നഗരസഭയാക്കുകയെന്ന പ്രഖ്യാപനവുമായി ബജറ്റ് പ്രസംഗം ആരംഭിച്ചത്. മുന്നീക്കി ബാക്കി ഉള്‍പ്പടെ 91,64,72,396 രൂപ വരവും 80,93,09,000 രൂപ ചിലവും 1,07,163,369 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കുടില്‍രഹിത നഗരസഭയെന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി 33 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നഗരസഭയിലെ മുഴുവന്‍ ഭൂമിയുടെയും സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഭൂവിനിയോഗ രേഖ തയ്യാറാക്കുന്നതിന് എല്പിഎസ്സിയ്ക്കായി ഒരു ലക്ഷംരൂപ, മൂന്നു വര്‍ഷ വാറന്റിയോടെ തെരുവുവിളക്കുകള്‍ എല്‍ഡിഇ മാത്രമാക്കി മാറ്റുന്നതിനായി 60 ലക്ഷം, നഗരസഭ ഓഫീസില്‍ സോളാര്‍ സംവിധാനം നടപ്പിലാക്കുന്നതിന് 20 ലക്ഷം, ഡൈനിംഗ് ഹാളോടുകൂടി ടൗണ്‍ഹാള്‍ പണിയുന്നതിന് ഒരു കോടി, പത്ത് പ്രധാന ചിറകള്‍ സംരക്ഷിക്കുന്നതിനും മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിനും കിണര്‍ റീചാര്ജ്ജിംഗിനുമായി രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നെടുമങ്ങാട് മാര്‍ക്കറ്റ് ആധുനികവല്കരിക്കാന് ഒരു കോടി, നെടുമങ്ങാട് കണ്വെന്ഷന് സെന്ററിന് ഒരു ലക്ഷം, അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം, പൊതുവിദ്യാലങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്റൂം ഉള്‍പ്പടെയുള്ള വികസനത്തിന് 1.75 കോടി, ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിന് അഞ്ച് ലക്ഷം, നടീല്‍ വസ്തുക്കള്‍, കര്‍ഷകര്‍ക്ക് കിണര്‍, പമ്പ്സെറ്റ് എന്നിവയ്ക്കായി 30 ലക്ഷം, ഗാര്‍ഹിക പൈപ്പ് കണക്ഷനായി 20 ലക്ഷം, ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് 65 ലക്ഷം, കാര്‍ഷിക കര്‍മ്മസേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം, ജൈവപച്ചക്കറി കര്‍ഷകര്‍ക്ക് സബ്സിഡി നല്കാന് 10 ലക്ഷം, നഗരസഭ ലൈബ്രറി മന്ദിരത്തിന് 50 ലക്ഷം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
റോഡ് വികസനത്തിന് ഏഴ് കോടി, കുടുംബശ്രീ തൊഴില്‍ സംരംഭങ്ങള്‍ക്ക് 30 ലക്ഷം, ഇ-വേസ്റ്റ് കളക്ഷന്‍ 1.5 കോടി, പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം, ബഡ്സ് സ്കൂളിന് 30 ലക്ഷം, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് 45 ലക്ഷം, പട്ടികജാതി കോളനി സമഗ്രവികസനത്തിന് 14 കോടി, ഭിന്നശേഷിക്കാരുടെ പരിരക്ഷയ്ക്ക് 25 ലക്ഷം, അമ്മ-സ്നേഹഭവന് 1.5 കോടി, മൂത്താംകോണം സാംസ്കാരിക നിലയത്തിന് 80 ലക്ഷം, കരുപ്പൂര് അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്ററിന് മൂന്നു ലക്ഷം, നഗരസഭ ആംബുലന്‍സ് സംരക്ഷണത്തിന് ഒരു ലക്ഷം, വലിമലയില്‍ നഗരസഭ മാര്‍ക്കറ്റിന് 25 ലക്ഷം, കുടുംബശ്രീ ശാക്തീകരണത്തിന് 70 ലക്ഷം, നഗരസഭ ഓഫീസ് ഓണ്‍ലൈന്‍ സംവിധാനത്തിന് 50 ലക്ഷം രൂപയും ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റിന്മോലുള്ള ചര്‍ച്ച തിങ്കളാഴ്ച രാവിലെ 11 ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: