ലണ്ടന്‍: ജമ്മു കശ്മീരിലെ ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ മേഖല ഭാരതത്തിന്റേതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഇത് പാക്ക് നിയന്ത്രണത്തിലാണ്. പക്ഷെ, ഭാരതത്തിന്റെയാണ്. അഞ്ചാമത്തെ മേഖല(പ്രൊവിന്‍സ്)യായി പ്രഖ്യാപിക്കാനുള്ള പാക്ക് നീക്കത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രമേയത്തില്‍ അപലപിച്ചു. ചൈന-പാക്ക് സാമ്പത്തിക ഇടനാഴി നിയമവിരുദ്ധമെന്നും ബ്രിട്ടന് വ്യക്തമാക്കി.
ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാന്‍ നിയമപരമായും ഭരണഘടനാപരമായും ജമ്മു കശ്മീരിന്റെ ഭാഗമാണ്. 1947 മുതല്‍ പാക്കിസ്ഥാന് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നു, ബ്രിട്ടന് ചൂണ്ടിക്കാട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ബോബ് ബ്ലാക്ക്മാനാണ് പ്രമേയം അവതരിപ്പിച്ചത്. ഇവിടെ ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല. ജനസംഖ്യാ രീതി അട്ടിമറിക്കുന്നു. ഈ ഭൂമിയിലൂടെ സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കാന്‍ ചൈന ശ്രമിക്കുന്നു. ഇത് നിയമവിരുദ്ധം, പ്രമേയം പറയുന്നു.
പ്രദേശത്തെ അഞ്ചാമത്തെ മേഖലയാക്കി പ്രഖ്യാപിക്കാനുള്ള നീക്കത്തെ കഴിഞ്ഞ ദിവസം ഭാരതം ശക്തമായി എതിര്‍ത്തിരുന്നു. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ നിന്ന് എത്രയും വേഗം പാക്കിസ്ഥാന് ഒഴിയണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: