പെന്റഗണ്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വയ്ദ നേതാവ് കൊല്ലപ്പെട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ഖാരി യാസിന് എന്ന ഭീകരനാണ് മരിച്ചത്.
ഇയാള്‍ രണ്ട് അമേരിക്കന്‍ സൈനികരെ കൊന്നതിലും 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലുമുള്പ്പെട്ട പ്രതിയാണ്.
ഈ മാസം 19ന് പക്തിക പ്രവിശ്യയില്‍ നടന്ന വ്യോമാക്രണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് പാക്ക് താലിബാനുമായും ബന്ധമുണ്ട്. 2008ല്‍ ഇസ്ലാമാബാദിലെ ഒരു ഹോട്ടലിലുണ്ടായ ബോംബാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പെന്റഗണ്‍ ആരോപിക്കുന്നു.
ഇതില്‍ അമേരിക്കന്‍ സൈനികരടക്കം നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാന് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകര സംഘടനയും ഇയാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: