വാഷിങ്ടണ്‍: യുഎസ് ഓഹിയോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.
സിന്സിനാട്ടിയിലെ കമിയോ നൈറ്റ് ക്ലബ്ബില്‍ ഞായറാഴ്ച്ച പാര്‍ട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ ഒരു മണിയോടെ തോക്കുമായി എത്തിയവര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സിന്‍സിനാട്ടി അസിസ്റ്റന്റ് പോലീസ് മേധാവി പോള്‍ നിയുഡിഗേറ്റ് അറിയിച്ചു.
അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ വെടിവെപ്പ് കേസാണിത്. വെടിവെപ്പ് നടക്കുമ്പോള്‍ നൂറോളം ആളുകളാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: