ഗൊരഖ്പൂര്‍: കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് നല്കുന്ന സബ്സിഡി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതാണ് പ്രഖ്യാപനം.
കഴിഞ്ഞ അഖിലേഷ് യാദവ് സര്‍ക്കാര്‍ 25,000 രൂപ സബ്ഡിസി 50,000 രൂപയാക്കി ഉയര്‍ത്തിയതാണ് പുതിയ യോഗി വീണ്ടും വര്‍ധിപ്പിച്ചത്. കൈലാസ് മാനസരോവര്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനാണ് സബ്സിഡി കൂട്ടിയതെന്നും യോഗി പറഞ്ഞു.
തീര്‍ഥാടകര്‍ക്കായി മാനസരോവര്‍ ഭവന് നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂണ്‍ 12 മുതല്‍ സപ്തംബര്‍ എട്ട് വരെ രണ്ട് റൂട്ടുകളിലൂടെയാണ് കൈലാസ് മാനസരോവര്‍ യാത്രയുടെ സീസണ്. ട്രക്കിങ് കൂടി ഉള്‍പ്പെടുള്ള ഉത്തരാഖണ്ഡിലെ ലിപുലേ പാസിലൂടെയുള്ള മാനസരോവര്‍ യാത്രയ്ക്ക് 1.6 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചിലവ് വരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: