ലക്നൗ: സംസ്ഥാനത്തെ എല്ലാവരുടെയും വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഏതെങ്കിലും പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനുള്ള ശ്രമം ഉണ്ടാകില്ല. പൊതു സ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണ് ആന്റി-റോമിയോ സ്ക്വാഡിനെ നിയമിച്ചത്. അല്ലാതെ കമിതാക്കളെ ലക്ഷ്യമിട്ടല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാതയായിരിക്കും തന്റെ സര്‍ക്കാര്‍ പിന്തുടരുക. ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരമാണ് അറവുശാലകള്‍ പൂട്ടുന്ന തീരുമാനമെടുത്തതെന്നും ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: