ധാക്ക: വടക്കു കിഴക്കന്‍ ബംഗ്ലാദേശിലെ സില്ഹെതിലുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളിലായി രണ്ട് പോലീസുകാര്‍ ഉള്‍പ്പടെ ആറു പേര് കൊല്ലപ്പെട്ടു. 40ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പോലീസ്, സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടും. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഭീകരര്‍ ഒളിച്ചുകഴിയുന്ന അഞ്ചുനില കെട്ടിടത്തില്‍ 78ഓളം പേരെ ബന്ദികളാക്കിയിരുന്നു. പോലീസിന്റേയും സൈന്യത്തിന്റേയും സംയുക്ത നീക്കത്തില്‍ ഇവരെയെല്ലാം മോചിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ ചെക്ക് പോയിന്റിന് സമീപത്തായി കഴിഞ്ഞ ദിവസം ചാവേര്‍ ആക്രമണമുണ്ടായതിനു തൊട്ടു പിന്നാലെയാണ് സില്ഹെതിലെ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരരുടെ വാര്‍ത്ത ഏജന്‍സിയായ അമഖ് വഴിയാണ് ഐഎസ് ഉത്തര്വാദിത്വം ഏറ്റെടുത്തത്.
ഒരാഴ്ച്ചയ്ക്കുള്ളില്‍ ധാക്കയിലുണ്ടാവുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. ബംഗ്ലാദേശിലെ ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍ അല്‍ഖ്വയ്ദയും ഇതിന്റെ അനുബന്ധ സംഘടനകളും ഐഎസുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: