ഇസ്ലാമാബാദ്: മുപ്പത്തിയൊമ്പത് മുസ്ലിം രാഷ്ട്രങ്ങളുടെ സൈനിക സഖ്യ തലവനായി പാക്കിസ്ഥാന് മുന്‍ സൈനിക മേധാവി റഹീല്‍ ഷെരീഫ് ചുമതലയേല്‍ക്കും. ഷെരീഫിന്റെ നിയമനത്തിന് പാക്ക് സര്‍ക്കാര്‍ അനുമതി നല്കി.
ഭീകരതയ്ക്കെതിരെ പോരാടുക ലക്ഷ്യമിട്ട് 2015ല്‍ സൗദി അറേബ്യയാണ് സഖ്യത്തിന് രൂപം നല്‍കിയത്. അതേസമയം, ഭീകരരെ പിന്തുണയ്ക്കുന്ന പാക്ക് സൈന്യത്തിന്റെ മുന്‍ തലവന്‍ എത്തുന്നതില്‍ ഒരു വിഭാഗം രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്.
കഴിഞ്ഞവര്‍ഷം വിരമിച്ച ഷെരീഫിനെ ചുമതലയേല്‍പ്പിക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. ഇതിനായി പാക്ക് സര്‍ക്കാരിന്റെ അനുമതിയും തേടി. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അതംഗീകരിച്ചത്. ഷെരീഫിനായി സൗദി നല്കിയ കത്ത് ലഭിച്ചുവെന്നും തീരുമാനം അംഗീകരിച്ചുവെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ അഷറഫ് ജിയോ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ഐഎസ് അടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകളെയാണ് സഖ്യം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: