ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരാകും.
ലാവ്ലിന് അഴിമതിയില്‍ പിണറായിയുടെ അഭിഭാഷകനാണ് സാല്‍വെ. ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവ്ലിന് കേസ് വാദത്തിനായി കേരളത്തിലെത്തിയപ്പോള്‍ ഡിജിപി ലോക്നാഥ് ബഹറ സാല്‍വെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കാര്യക്ഷമതയില്ലാത്തതിനാലാണ് സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം. ജിഷ കേസില്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെ അക്കമിട്ട് ഖണ്ഡിച്ച് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്കി.
പിണറായി ഭരണത്തില്‍ 13 കൊലപാതകമുണ്ടായെന്നും താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ കുറ്റപ്പെടുത്തിയെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: