പീരുമേട്: റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പണി എങ്ങും എത്തുന്നില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാഡി അപ്പര്‍ ഡിവിഷന് റോഡ് ബന്ധപ്പെട്ട അധികാരികള്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ കാലങ്ങളായി ജനങ്ങള്‍ക്ക് തീരാദുരിതമായി അവശേഷിക്കുന്നത്. നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും നിരവധി പരാതികള്‍ നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ അധികൃതരാരും തയ്യാറായി എത്തിയിട്ടില്ല.
നൂറ്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഗതാഗത സസ
ൗകര്യം ഒന്നുംതന്നെ ഇല്ല. പ്രദേശവാസികള്‍ക്ക് ആകെ ആശ്രയമുള്ള റോഡാണ് ഇത്തരത്തില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാനാകാതെ തകര്‍ന്ന് കിടക്കുന്നത്. പെരിയാര്‍ ടൗണിനെത്താനുള്ള റോഡാണിത്. ഇവിടെ നിന്ന് പെരിയാര്‍ ടൗണിലെത്താന്‍ 8 കിലോമീറ്റര്‍ സഞ്ചരിക്കണം.
മൂന്നരക്കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കാല് നടയാത്രപോലും ദുഷ്ക്കരമായ അവസ്ഥയാണ്. രാത്രി കാലങ്ങളിലും മറ്റും രോഗികള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമായി വന്നാല്‍ ഇവിടുത്തുകാര്‍ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി തദ്ദേശവാസികള്‍ സമരസമിതി രൂപീകരിക്കുകയും പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഭരണകക്ഷി പാര്ട്ടിക്കാര് 18 കോടി രൂപ അനുവദിച്ചതായി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തെങ്കിലും ഇതിലും നടപടിയായിട്ടില്ല.
ഇത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതുവരെ റോഡ് പണി തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നന്നാക്കാനായി പ്രത്യക്ഷ സമരത്തിനൊരുങ്ങുു
കയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: