കാഞ്ഞാര്‍: മൂന്ന് മാസം മുന്‍പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ മുട്ടം ടൗണ്‍ ഇരുട്ടിലായി.
മേഖലയിലെ വെളിച്ചത്തിന്റെ കുറവ് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ക്കൊടുവിലാണ് എം.പി ഫണ്ടില്‍ നിന്നും ആറു ലക്ഷം രൂപയോളം രൂപ മുതല്‍ മുടക്കി മുട്ടത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയോരത്ത് മുട്ടം സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിലല് ലൈറ്റ സ്ഥാപിച്ചിരിക്കുന്ന ലൈറ്റാണ് മിഴിയടച്ചത്.
ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് തിരിയുന്ന സുപ്രധാന ജംങ്ഷനാണ് മുട്ടം. രാത്രി വൈകിയും ജനത്തിരക്കേറെയുള്ള മുട്ടത്ത് വെളിച്ചമില്ലാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഇത് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനെച്ചൊല്ലി ആശയകുഴപ്പമുണ്ടായിരുന്നു. പല വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനെ എത
ിര്ക്കുകയും ചെയ്തു. ഡിസംബര്‍ 31ാം തീയതി ജോയ്സ് ജോര്‍ജ് എം.പി യാണ് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് തന്നെ സാങ്കേതിക പിഴവ്മൂലം ഇത് പ്രവര്‍ത്തിച്ചില്ല. ഇപ്പോള്‍ ഒരാഴ്ച്ചയായി ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി. രാത്രി എട്ട് മണി കഴിയുന്നതോടെ സമീപത്തെ കടകള്‍ കൂടി അടക്കുന്നതോടെ മുട്ടം ടൗണും പരിസരവും കൂരിരുട്ടിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: