ന്യൂദല്‍ഹി: സിന്‍ഡിക്കേറ്റ് ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും ജയ്പൂരിലെ ഒരു കെട്ടിടനിര്മാതാവിനുമെതിരെ സിബിഐ കേസെടുത്തു. ക്രമക്കേട് നടത്തി ബാങ്കിന് 209 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിനാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ജയ്പൂരിലും അജ്മീറിലും റെയ്ഡ് നടത്തി. കുറ്റകരമായ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജര്‍മാരായിരുന്ന എ.കെ. തിവാരി, ആദര്‍ശ് മന്‍ചന്ദ, മുന്‍ ചീഫ് മാനേജര്‍മാരായ ദേശ് രാജ് മീണ, സന്തോഷ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തത്. ഭരത് ബോബ് എന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും അയാളുടെ അളിയന് പവിത്ര കോത്താരി, ബോബിന്റെ രണ്ട് ജീവനക്കാര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
ജയ്പൂരിലെ വേള്‍ഡ് ട്രേഡ് പാര്‍ക്കിന്റെ നിര്‍മാതാവ് അനൂപ് ഭാര്‍തിയ, ശങ്കര്‍ ലാല്‍ ഖണ്ഡേല്വാല് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഗൂഢാലോചന നടത്തി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ജയ്പൂര്‍, ഉദയ്പൂര്‍ ശാഖകളില്‍ നിന്ന് ഭവന വായ്പകളടക്കമുളള വായ്പകള്‍ നല്‍കുന്നതിന് സൗകര്യമൊരുക്കി.
വ്യാജ രേഖകളുടെ അെടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഈ പണം പ്രതികളുടെ കമ്പനികള്‍ക്ക് വേണ്ടി വക മാറ്റി ചെലവഴിച്ചു. ഇതിലൂടെ ബാങ്കിന് 209 കോടി രൂപയുട െനഷ്ടമുണ്ടായി എന്നും സിബിഐ വക്താവ് ആര്.കെ. ഗൗര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: