കോഴിക്കോട്: ആരോപണ വിധേയമായ എ.കെ. ശശീന്ദ്രന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയരുന്നു. മന്ത്രിസ്ഥാനത്തോട് കാണിക്കുന്ന ധാര്‍മ്മികത എംഎല്‍എ സ്ഥാനത്തോടും കാണിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇന്നലെ ബിജെപി, യുവമോര്‍ച്ച സംഘടനകള്‍ വെവ്വേ റെ ജില്ലയില്‍ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തി. യുഡിഎഫും ഇതേ ആവശ്യം ഉന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. നന്മണ്ടയില് നടത്തിയ യുഡിഎഫ് പ്രകടനം അക്രത്തില്‍ കലാശിച്ചു.
മന്ത്രിസ്ഥാനത്തിന് കാണിക്കുന്ന ധാര്‍മികത ജനപ്രതിനിധിയെന്ന നിലയില്‍ എംഎല്‍എ സ്ഥാനത്തും കാണിച്ച് ഏ.കെ. ശശീന്ദ്രന് രാജിവെക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. ധാര്‍മ്മികത മന്ത്രിസ്ഥാനത്തിന് മാത്രം ബാധകമായുള്ളതല്ല. ജനങ്ങള്‍ ശശീന്ദ്രനെ തെരഞ്ഞെടുത്തത് എംഎല് എ ആയിട്ടാണ്. ഗുരുതരമായ ലൈംഗിക ആരോപണത്തിന് വിധേയനായ ശശീന്ദ്രന് തന്റെ നിലപാട് സത്യസന്ധമാണെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം എല്ലാം ശരിയാക്കിത്തുടങ്ങിയെന്നതിന്റെ ലക്ഷണമാണ് ശശീന്ദ്രന് സംഭവം. തന്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയും ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയും അതേ പാത പിന്തുടരേണ്ടതാണ്. ജനങ്ങളെ നിരാശരാക്കിയ പിണറായി സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്തി തയ്യാറാകണമെന്ന് ബി.ജെ .പി സംസ്ഥാന വക്താവ് പി രഘുനാഥ് ആവശ്യപ്പെട്ടു. വാര്‍ത്ത ശരിയാണെങ്കില്‍ ഏ.കെ ശശിന്ദ്രന് എംഎല്‍എ ആയി തുടരാന്‍ ധാര്‍മ്മികമായി പോലും അവകാശമില്ല. അന്വേഷണം വരുന്നതിനു മുന്‍പ് തന്നെ രാജി വെച്ച് രക്ഷപെടാനുള്ള തന്ത്രമാണ് മന്ത്രിയുടെതെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.
മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭാരാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരും ശശീന്ദ്രന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: