ബാലുശ്ശേരി: സിനിമാഹാളില്‍ സിപിഎം അക്രമം രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമം. സാരമായി പരിക്കേറ്റ പനങ്ങാട് മണിയോത്ത് കണ്ടി അര്ജുന് (23)നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പനങ്ങാട് മുതുകപാറ ശരത്ത് (25) നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെ ബാലുശ്ശേരി സന്ധ്യാ സിനി ഹൗസിലാണ് സംഭവം. അര്ജുന് തലക്കും കണ്ണിനുമാണ് പരിക്ക്. സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഇരുവരേയും മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഹാളിനുള്ളില്‍ നിന്നും പിടിച്ച് പുറത്തിറക്കി വധിക്കാനായിരുന്നു ശ്രമം. പ്രിയേഷ് മണ്ണാംപൊയില്‍, ബിജിലേഷ്, വൈശാഖ്, സുജേഷ് കോക്കല്ലൂര്‍, സുജിത്ത് കോക്കല്ലൂര്‍ തുടങ്ങിയ സിപിഎം ക്രിമിനലുകളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവത്തില്‍ യുവമോര്‍ച്ച ബാലുശ്ശേരി നിയോജകമണ്ഡലം സമിതി ശക്തമായി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: