കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രോ ത്സവത്തിന് കൊടിയേറി. കാലത്ത് 6.30ന് നടന്ന കൊടി യേറ്റത്തിന് ശേഷം ശീവേലി യും കൊണ്ടാടുംപടി ക്ഷേത്ര ത്തില്‍ നിന്നുള്ള ആദ്യ അവകാ ശവരവും കുന്യോ മലകുട്ടത്ത് കുന്ന് പണ്ടാരക്കണ്ടി, പുളി യേഞ്ചരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേ ത്രസന്നിധിയിലെത്തി.
ഇന്ന് കാലത്ത് 10.30 ന് പിഷാരികാവ് ക്ഷേത്ര ഭജന സമിതിയുടെ ഭജനാ മ്യതം രാത്രി ഏഴിന് ശുകപുരം ദിലീ പിന്റെ ദ്വാദശ കൂറ് തായമ്പക എന്നിവ നടക്കും. കൊടിയേറ്റ ത്തിനും തുടര്‍ന്നും ആയിരക്ക ണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്ര സന്നിധിയിലെത്തി.
ക്ഷേത്രോത്സവ നഗരിയില്‍ ജെ.സി.ഐ.കൊയിലാണ്ടിയും മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂരും സംയുക്ത ആഭിമുഖ്യത്തില്‍ പ്രാഥമിക ശുശ്രൂഷാ കേന്ദ്രം ആരംഭിച്ചു.പി ഷാരികാവ് ദേവസ്വം ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ജെ.സി.ഐ.കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡണ്ട് പി.പ്രവീണ്‍ കുമാര്‍, പ്രൊജക്ട് ഡയരക്ടര്‍ അഡ്വ.എന്‍. അജീഷ്, ഡോ: അനൂപ് കൃഷ്ണന്, ഡോ: സ്വരണ്‍ ചാത്തോത്ത്, കെ.ടി.ശ്രീകുമാര്‍ ,എം.എം.സി.എച്ച് പി. ആര്.ഒ.ഷൈജു എന്നിവര്‍ സംസാരിച്ചു.
കാളിയാട്ട ദിവസം വരെ പ്രാഥമിക ശുശ്രൂഷാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: