കോഴിക്കോട്: ദേശീയതയുടെ ശബ്ദമായ ജന്മഭൂമി ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രത്തിന്റെ മുന്നേറ്റത്തെക്കുറിച്ചാണെന്ന് ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
ഈ ലക്ഷ്യം ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ആഗസ്റ്റില്‍ ദല്‍ഹിയില്‍ നടത്തിയ ജന്മഭൂമി കോണ്‍ക്ലേവ് കേരളത്തിന്റെ അടിസ്ഥാന വികസനരംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്. അന്നത്തെ ചര്‍ച്ചയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനമാര്ഗ്ഗരേഖ തയ്യാറാക്കി. മെയ് മാസത്തില്‍ ഇന്‍ ക്ലൂസീവ് ഇന്ത്യ എക്കണോമിക് സമിറ്റ് എന്ന പേരില്‍ കൊച്ചിയില്‍ വിപുലമായ വികസന സെമിനാര്‍ സംഘടിപ്പിക്കും.
തൃശൂരില്‍ വെച്ച് ആരോഗ്യ സെമിനാറും തിരുവനന്തപുരത്ത് വെച്ച് നഗരവികസന സെമിനാറും സംഘടിപ്പിക്കും. സുസ്ഥിര കേരള വികസനത്തിന്റെ പുതിയ കേരള മാതൃകയ്ക്ക് ആശയപരമായ കളമൊരുക്കുന്നതിനാണ് ജന്മഭൂമി ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് ജന്മഭൂമി പങ്കുവഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: