കുറവിലങ്ങാട്: ബൈപ്പാസ് റോഡില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചശേഷം വനിതാവിശ്രമകേന്ദ്രമെന്നപേരില് പദ്ധതിവിഹതം തട്ടിയെടുക്കുന്നതിനുള്ള നീക്കത്തിനെതിരെ പരാതി. ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള വനിതാ ഉല്പ്പാദകകേന്ദ്രത്തിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയാണ് 1,20,000 രൂപാ ചെലവഴിച്ച് വനിതാവിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ബൈപ്പാസ് റോഡില്‍ വൈക്കം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന സ്റ്റോപ്പിന്റെ എതിര്‍ഭാഗത്തെ കെട്ടിടത്തിലാണ് ഇപ്പോള്‍ വനിത വിശ്രമകേന്ദ്രം എന്നനിലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എതിര്‍വശത്ത് വിശ്രമകേന്ദ്രംസ്ഥാപിച്ചാല് റോഡ് മുറിച്ചുകടന്നുമാത്രമേ യാത്രക്കാര്‍ക്ക് സ്റ്റോപ്പിലേക്ക് എത്താനാവൂ. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും,വിദ്യാര്‍ത്ഥികള്‍ക്കും ഇത് അസൗകര്യവും അപകടകരവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: