കോട്ടയം: അച്ഛനമ്മമാരുടെ മരണത്തെത്തുടര്‍ന്ന് അനാഥയായ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടുപ്രതികള്‍ റിമാന്‍ഡില്‍. കോട്ടയം കുടമാളൂര്‍ കുന്നുംപുറത്ത് കെഎസ്ആര്‍ടിസി ജീവനക്കാരനായ ഉല്ലാസ്കുമാര്‍ (35), കുടമാളൂര്‍ പാലത്തുംചിറയില് ഗോകുല്‍ ജയചന്ദ്രന്(18) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ചന്ദ്രനെ സംഭവം നടന്ന സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന കാരണത്താല്‍ കോടതി ജാമ്യം അനുവദിച്ചു.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും അയല്‍വാസിയുമാണ് ഉല്ലാസ് കുമാര്‍. ഇരുവരും ചേര്‍ന്ന് ഒരുവര്‍ഷത്തിലധികമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. ക്ലാസില്‍വച്ച് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രഥമാദ്ധ്യാപിക പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും കൗണ്‍സിലിംഗിനും വിധേയമാക്കുകയുമായിരുന്നു. കൗണ്‍സിലിംഗിന് ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സംഭവം അറിയിക്കുകയും പോലീസില്‍ അറിയിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു.
അച്ഛനും അമ്മയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പെണ്‍കുട്ടിയും സഹോദരനും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്നു. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി അമ്മയുടെ മാഞ്ഞൂരിലുള്ള വീട്ടിലേക്ക് താമസം മാറ്റുകയും പഠിച്ചിരുന്ന സ്കൂളില്‍നിന്നു മാറ്റം വാങ്ങിഇവിടുത്തെ സ്കൂളില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ പ്രതിയായ ഗോകുല്‍ ജയചന്ദ്രന്റെ സുഹൃത്തുക്കളും വീട്ടുകാരും ചേര്‍ന്ന് സഹോദരനെ ഭീഷണിപ്പെടുത്തി വരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: