തിരുവനന്തപുരം: കുമ്മനം രാജശേഖരന് അവാര്‍ഡ് നല്‍കില്ലെന്ന മന്ത്രി എ. കെ. ബാലന്റെ തീരുമാനം ഹൈന്ദവ സമൂഹത്തെ അവഹേളിക്കലാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ നേതൃസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിച്ചു എന്നതാണ് കുമ്മനം ചെയ്ത തെറ്റ്. ചിതറിത്തെറിച്ചു നിന്ന ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിക്കാന്‍ കുമ്മനം പരിശ്രമിച്ചു. ഈ കുറ്റത്തിനാണ് കുമ്മനത്തിന് അവാര്‍ഡ് നല്‍കില്ല എന്ന് മന്ത്രി പറഞ്ഞത്. ഹിന്ദു സംഘടിച്ചാല്‍ പ്രത്യേക നിറം നല്കുന്നു. മറ്റ് മത വിഭാഗക്കാര്‍ സംഘടിച്ചാല്‍ ആചാരപരമെന്ന് വരുത്തുന്നു. ഇതിന് പരിഹാരം കാണാന്‍ ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. മന്ത്രി ബാലന് അവാര്‍ഡ് നല്കാന് കാത്തിരിക്കുന്നത് ജയിലില്‍ നിന്ന് തുറന്ന് വിടുന്നവര്ക്കായിരിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് അഡ്വ.എന്‍.കെ. രത്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സമിതി അംഗം അമ്പൂരി പ്രഭാകരന്, കെ.വാസുദേവന്‍, സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: