ചേര്‍ത്തല: ശബരിമല ആചാരവുമായി ബന്ധപ്പെട്ടുള്ള വെളുത്തച്ഛന്‍ എന്ന സങ്കല്‍പ്പം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അര്‍ത്തുങ്കല്‍ വെളുത്തച്ചന് സത്യമോ മിഥ്യയോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ തകര്‍ത്താണ് പോര്‍ട്ടുഗീസുകാര്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അര്‍ത്തുങ്കലിലെ അര്ത്ഥാശേരി മഹാദേവക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചിരിക്കുന്നതെന്ന് ചില ചരിത്ര രേഖകളില്‍ നിന്ന് വ്യക്തമാണ്.
എഡി ആയിരാമാണ്ടില്‍ ജീവിച്ചിരുന്ന അയ്യപ്പനും 1632 ല്‍ മരിച്ചതായി രേഖകളില്‍ പറയുന്ന അര്‍ത്തുങ്കലിലെ ജക്കോമാഫിനീഷ്യ എന്ന വെളുത്തച്ചനും സമകാലികരാണെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.
ചരിത്രത്തെ വളച്ചൊടിച്ച് നുണപ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ കൃത്യതമായ ഗൂഢാലോചനയുണ്ട്. വികസനത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ശബരിമലയെ വിവാദങ്ങളില്‍ പെടുത്തുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശബരിമല തന്ത്രികുടുംബത്തിലെ ചിലര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പന്തളം കൊട്ടാരം മാനേജിങ് കമ്മിറ്റി സെക്രട്ടറി നാരായണവര്‍മ രാജ പറഞ്ഞു. ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ കെട്ടുകഥകളിലൂടെ തീര്‍ത്ഥാടകരെ ആശയക്കുഴപ്പത്തിലാക്കുകയാണ്. അയ്യപ്പന് വളര്‍ന്ന പന്തളം കൊട്ടാരത്തിനില്ലാത്ത പ്രാധാന്യം അര്‍ത്തുങ്കല്‍ പള്ളിക്കു നല്‍കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാരാമണ്‍ ജി. അമൃതരാജ് വിഷയം അവതരിപ്പിച്ചു. ശബരിമലവികസനത്തിന്റെ പേരില്‍ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചിലരുടെ അജണ്ടയാണ് വെളുത്തച്ചനെന്ന നുണക്കഥയ്ക്ക് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇതിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു.
അയ്യപ്പന് ആയോധന കല അഭ്യസിച്ച മുഹമ്മ ചീരപ്പന്‍ചിറ കളരിയിലുണ്ടായിരുന്ന വെളുത്ത എന്ന കൂട്ടുകാരന് ധീവരസമുദായത്തിലുള്ള ആളായിരുന്നെന്ന് കുടുംബ രേഖകളിലുണ്ട്. പിന്നീട് ചിലര്‍ ഇതിനെ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലൂക്ക് സമിതി പ്രസിഡന്റ് ടി. ജി. മുരളീധരന് നായര്‍ അദ്ധ്യക്ഷനായി. എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി. ടി. മന്മഥന്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കെ. ആര്. സുബ്രഹ്മണ്യന്, മാധവ ബാലസുബ്രഹ്മണ്യന്, അഡ്വ. വി. എസ്. രാജന്, സജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: