തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടു ദിവസത്തെ വടക്ക്-കിഴക്ക്, തെക്കേ ഇന്ത്യ സാഹിത്യ സമ്മേളനം സമാപിച്ചു. ശനിയാഴ്ച സുഗതകുമാരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ആനന്ദ കാവാലത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കവി സമ്മേളനത്തില്‍ സ്വര്‍ണ പ്രഭ ചെനാരി (ബോഡോ), വിദ്യാര്ശ്മി പെതലട്ക്ക (കന്നഡ) നിരുശര്മ പരജൂലി (നംപ്പാളി), ഭണ്ദലമാധവറാവു (തെലുങ്ക്), വസന്തകുമാര്‍ പെര്‍ല (തുളു) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഇന്നലെ രാവിലെ ഹുയിരംബെഹാരി സിംഗിന്റെ അദ്ധ്യക്ഷതയില്‍ നടന്ന എഴുത്തില്ലാത്ത ലോകം എന്ന സെമിനാറില്‍ അരിന്തം ബോര്ക്കടാകി, എം.ജി. ശശിഭൂഷണ്‍, ചേതന്‍ സോറന്, സുജാത വിജയരാഘവന്, ടി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കഥാവതരണത്തില്‍ ബി. മുരളി, എച്ച്. നാഗവേണി, നാഗേഷ് കാളൂര്‍ കിവൈരാക്ചം യസ്കൂള്‍ സിങ്, ഭീര്ഭദ്രകര്കി ഡോളി എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. സാവിത്രി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് രണ്ടാമതു കവി സമ്മേളനത്തില്‍ വിവിധ ഭാഷകളെ പ്രതിനിധീകരിച്ച് ഷാമിലഷൂജ, കമല്‍കുമാര്‍ തന്തി, പഡ്ഡം അനുസൂയ, യൂമ്നം നന്ദിനി, ഗണേഷ് താക്കൂര്‍ ഹെന്സ്ഡ, ഡി. ജീവലക്ഷ്മി, അന്നവാരം ദേവേന്തര് എന്നിവരും കവിതകള്‍ ചൊല്ലി.
രണ്ടുദിവസത്തെ പരിപാടികള്‍ക്കും സാഹിത്യ അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു, ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ്, രാധാകൃഷ്ണന് എം. ബാബുക്കുട്ടി, ജസീന്താമോറിസ്, പഴവിളശശി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: