നെയ്യാറ്റിന്‍കര: ആനാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെ കൊലപാതക ശ്രമം. ഒരിടവേളകള്‍ക്ക് ശേഷം ആനാവൂരില്‍ കൊലപാതക രാഷ്ട്രീയത്തിനു സിപിഎം വീണ്ടും കളമൊരുക്കുകയാണ്. ശനിയാഴ്ച്ച രാത്രി ആനാവൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ദര്ഷനത്തിനായി പോവുകയായിരുന്ന ആര്‍എസ്എസ് മണ്ഡല് സഹകാര്യവാഹ് വല്ലായികോണം റോഡരികത്തുവീട്ടില്‍ സന്തോഷിനെ സിപിഎം ഗുണ്ടകളായ ആനാവൂര്‍ സ്വദേശികളായ ഗിരീഷ്, പ്രശാന്ത്, പടപ്പിത്തോട്ടം സ്വദേശി കിഷോര്‍, പാലിയോട് സ്വദേശി പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സന്തോഷിനെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. സന്തോഷിന്റെ നിലവിളികേട്ട് നാട്ടുകാരെത്തിയതിനെതുടര്ന്ന് സിപിഎം ഗുണ്ടകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സന്തോഷിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2014ല്‍ ഇത്തരത്തില്‍ ആനാവൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗുണ്ടാവിളയാട്ടം നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ അക്രമരാഷ്ട്രീയത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധിവീടുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. 2014 ലെ സിപിഎമ്മിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യാന്‍ ശ്രമിച്ച സന്തോഷിന്റെ വീടും അടിച്ചുതകര്‍ക്കുകയും സഹോദരിയുടെ വിവാഹ ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സിപിഎമ്മിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ആരോപണം. സന്തോഷ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മാരായമുട്ടം പോലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളെ പിടികൂടാന്‍ മാരായമുട്ടം പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: