തിരുവനന്തപുരം : നേമം കോച്ചിംഗ് ടെര്‍മിനല്‍ നിര്‍മ്മാണത്തിനു അനുമതി നല്‍കുകയും ഇതിലേക്ക് 250 കോടി രൂപാ അനുവദിക്കുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കേരള ട്രെയിന്‍ യാത്രക്കാരുടെ അംഗീകൃത സംഘടനകളായ കേരള സ്റ്റേറ്റ് റെയില്‍വേ യൂസേഴ്സ് എന്നീ സംഘടനകള്‍ അനുമോദിച്ചു.
പദ്ധതിക്ക് അംഗീകാരം നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തതോടെ നേമം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുകയാണ്. പദ്ധതി നടപ്പിലാക്കുമ്പോള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകള് നിര്‍മ്മിക്കാനും ഇവിടെ നിന്നും കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താനും കഴിയുകയും ചെയ്യും. കൊച്ചി നാഗര്‍കോവില്‍ റൂട്ടുകളില്‍ നിന്നും കൂടുതല്‍ ട്രെയിനുകള്‍ തലസ്ഥാന സെന്‍ട്രല്‍ സ്റ്റേഷന് വരെ നീട്ടാനും കഴിയുമെന്ന് സംഘടനാ പ്രസിഡന്റ് കെ. രാമന്‍പിള്ളയും ജനറല്‍ സെക്രട്ടറി പൂവച്ചല്‍ സദാശിവനും പറഞ്ഞു. ശബരി റെയില്‍പാത ഗുരുവായൂര്‍ മംഗലാപുരം റെയില്‍പാത എന്നിവയുടെ നിര്‍മ്മാണത്തിനു അനുമതി നല്‍കുകയും കേരളത്തില്‍ ഇരുപത്തിയൊന്ന് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. നേമം കോച്ചിംഗ് ടെര്‍മിനലിനും അനുവദിച്ച 250 കോടിയ്ക്കു പുറമെ ദൂരം കുറയ്ക്കുന്ന ഗുരുവായൂര്‍ മംഗലാപുരം പാതയ്ക്ക് 450 കോടി രൂപയും മേല്‍പ്പാല നിര്‍മ്മാണവും സബ്വേയും നിര്മ്മാനും 156 കോടിയില്‍പ്പരം തുകയും ഉള്‍പ്പെടെ 856 കോടിയില്‍പ്പരം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തുകൊണ്ട് റെയില്‍വേ മന്ത്രി കാര്യാലയം പതിമൂന്ന് കോടി രൂപ കൂടെ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യത്തിന് 25 കോടി രൂപയും തലശ്ശേരി മൈസൂര്‍ പാതയുടെ സര്‍വ്വെയ്ക്കുവേണ്ടി 45 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. കേരളത്തിന്റെ റെയില്‍വേയുടെ വികസനത്തിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കുമായി പദ്ധതി തയ്യാറാക്കി തുക ഉള്‍ക്കൊള്ളിച്ച പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും സംഘന അഭിനന്ദിക്കുന്നതായും സംഘടന ഭാരവാഹികളായ രാമന്‍പിള്ളയും പൂവച്ചല്‍ സദാശിവനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: