സോഫിയ: മൂന്ന് തവണ റണ്ണേഴ്സ് അപ്പായ ഹോളണ്ടിന്റെ ലോകകപ്പ്് ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടി.യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ അവരെ ബള്‍ഗേറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു.
അതേസമയം യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹങ്കറിയെ തോല്‍പ്പിച്ചു.
ഈ തോല്‍വിയോടെ ഹോളണ്ട് ഗ്രൂപ്പ്് എ യില്‍ നാലാം സ്ഥാനത്തേയ്്ക്ക് പിന്തളളപ്പെട്ടു. ഒന്നാം സ്ഥാനത്തുളള ഫ്രാന്‍സിനെക്കാള്‍ ആറു പോയിന്റുപിന്നിലാണ് അവര്‍. സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. ബള്‍ഗേറിയ മുന്നാം സ്ഥാനത്തും.ഈ ഗ്രൂപ്പില്‍ നിന്ന് ഒന്നാംസ്ഥാനത്തെത്തുന്ന ടീമിനാണ് റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫൈനലില്‍ മത്സരിക്കുക.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു.
സോഫിയയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇരുപതു മിനിറ്റില്‍ തന്നെ ബള്‍ഗേറിയ ഹോളണ്ടിനെ അട്ടിമറിച്ചു.സ്പാസ് ഡിലേവാണ് ബള്‍ഗേറിയയുടെ രണ്ടു ഗോളും നേടിയത്.ഹോളണ്ടിന്റെ
അരങ്ങേറ്റക്കാരനായ പതിഴേുകാരന് മത്തിയാസ് ഡിലിറ്റിന്റെ പിഴവാണ് ആദ്യ ഗോളിന് വഴിമരുന്നിട്ടത്.പന്തു പിടിച്ചെടുക്കാനുളള ഡിലിറ്റിന്റെ കണക്കുകൂട്ടല്‍ തെറ്റി.ഓടിയെത്തിയ ഡിലേവ് പന്തു കാലില്‍ കുരുക്കി ഹോളണ്ടിന്റെ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചു.ഹോളണ്ട് ഗോളി ജെറോന്ണ് സോട്ടിന്െ മറികടന്ന് പന്ത് വലയില്‍ കയറി.1-0.ഏറെതാമസിയാതെ ഡിലേവ് ലീഡ് ഉയര്‍ത്തി.വലതു കാല്കൊണ്ടുളള ഷോട്ട് ഗോള്‍ വര കടന്നു.2-0.
രണ്ടു ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ഹോളണ്ട് പിന്നീട് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി.ബള്‍ഗേറിയയുടെ ഗോളിയും പ്രതിരോധനിരക്കാരും ഹോളണ്ടിന്റെ നീക്കങ്ങള്‍ ശക്തമായി പ്രതിരോധിച്ചു.രണ്ടാം പകുതിയില്‍ ഹോളണ്ടിന്റെ ഡേവി ക്ലാസ്സന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോളി രക്ഷപ്പെടുത്തി.
ലിസ്ബണില്‍ പോര്‍ച്ചുഗല്‍ അനായാസം ഹങ്കറിയെ മറികടന്നു.ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തേയക്ക് കയറി.സ്വിറ്റ്സര്‍ലന്‍ഡാണ് മുന്നില്‍.അവര്‍ ഇന്നലെ ഏകപക്ഷിയമായ ഒരുഗോളിന് ലാത്്വിയയെ പരാജയപ്പെടുത്തി.
നായകന് ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ മാജിക്കാണ് പോര്‍ച്ചുഗലിന് വിജയം ഒരുക്കിയത്.രണ്ടു ഗോള്‍ നായകന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.മുപ്പതാം മിനിറ്റില്‍ ആന്ദ്ര സില്‍വ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.ആറു മിനിറ്റുകള്‍ക്കുശേഷം റൊണാള്‍ഡോ ലീഡുയര്‍ത്തി 2-0.
65-ാം മിനിറ്റില്‍ 25 വാര അകലെ നിന്ന് റൊണാഡോ തൊടുത്തുവിട്ട ഫ്രീ കിക്ക് ഹങ്കറി ഗോള്‍ കീപ്പറെ കബളിപ്പിച്ച് വലയില്‍ കയറി. രാജ്യന്തര മത്സരങ്ങളില്‍ റൊണാര്‍ഡോയുടെ 75-ാം ഗോളാണിത്.
ഗ്രൂപ്പ് എച്ചില് ബല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഗ്രീസിനെ സമനിലയില്‍ (1-1) തളച്ചു.ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ബോസ്നിയ-ഹെര്‍സിഗോവിന മടക്കമില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറെ തകര്‍ത്തു.ഇതോടെ അഞ്ചുമത്സരങ്ങളില്‍ ജിബ്രാള്‍ട്ടര്‍ വഴങ്ങിയ ഗോളുകളുടെ എണ്ണം 22ആയി.
ഗ്രുപ്പ് എ യില്‍ സ്വീഡന് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബെലോറസിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: