അങ്കമാലി: പ്ലാന്റേഷന് തൊഴിലാളികള്‍ക്കായി സ്ഥാപിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി. നിരവധി വര്‍ഷമായി ആവശ്യപ്പെട്ടിട്ടും ഇതുവരെയും ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. 4നഴ്സുമാരും, 4 അറ്റന്റ്റര്മാരും, 2 ഫാര്‍മസിസ്റ്റും, 3 തൊഴിലാളിക്കളും, 1 ഡോക്ടറും 17 ജീവനക്കാരുണ്ട്. 35 കിടക്കകളുള്ള ഇവിടെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം ഡോക്ടറുടെ സേവനം ലഭിക്കുന്നുള്ളൂ. വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ ആശുപത്രി അറ്റകുറ്റപണികള്‍ക്കും, മോഡി പിടിപ്പിക്കുന്നതിനും ചിലവഴിക്കുന്നുണ്ട്. 2വര്‍ഷമായി ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു.
പുലര്‍ച്ചെ 5 മണി മുതല്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് 360 രൂപ വേതനം നല്കുന്ന പ്ലാന്റേഷന് മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്ല്യവുമുണ്ട്.
2 ഡോക്ടര്‍മാരെ നിയമിക്കുക. 24 മണിക്കൂറും ഒ.പി. പ്രവര്‍ത്തിപ്പിക്കുക, രോഗികളെ കിടത്തി ചികിത്സിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അയ്യമ്പുഴ പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമരത്തിനൊരുങ്ങുകയാണ്. ഒന്നാം ഘട്ടമായി അയ്യംമ്പുഴ പഞ്ചായത്തില്‍ ഏപ്രില്‍ അഞ്ചിന് കരിദിനം ആചരിക്കും. ഏപ്രില്‍ അവസാന വാരത്തില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. ബിജെപി അയ്യംമ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എസ്. സന്തോഷ് കുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷാജി. ടി.ആര്, ജയന്.കെ.കെ, മനോഹരന് എസ്.കെ. പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: