കളമശേരി: പെരിയാറിലെ വെള്ളവും മത്സ്യസമ്പത്തും നശിപ്പിക്കുന്ന വ്യവസായ ശാലകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതി. ഏലൂര്‍ സൗത്ത് അന്തിക്കാട് വീട് എ.എ. പൗലോസാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍, ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍, കടവന്ത്രയിലെ റീജിയണല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വില്ലേജ് ഓഫീസ്, ഏലൂര്‍ നഗരസഭ സെക്രട്ടറി, സിഎംആര്‍എല്‍ ജിഎം എന്നിവര്‍ക്കെതിരെയാണ് പരാതി.
പെരിയാറില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് വ്യവസായ മാലിന്യം ഒഴുക്കിവിടാനാണെന്ന് പരാതിയില്‍ പറയുന്നു. പെരിയാര്‍ പുഴയുടെ ഷട്ടര്‍ തുറന്നതിലൂടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയുള്ള നിയമ നടപടി സ്വീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: