തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജി വച്ച ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തന്റെ രാജിയിലേക്ക് നയിച്ച വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ശശീന്ദ്രന് പറഞ്ഞു.
നല്ല കീഴവഴക്കം സൃഷ്ടിക്കാനാണ് ഞാന്‍ രാജിവച്ചത്. വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശംകൂടി കണക്കിലെടുത്താണ് രാജിവച്ചത്. സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായ കാക്കാനാണ് രാജി. തന്റെ ഭാഗത്തിനനുസരിച്ചുള്ള ഒരന്വേഷണമല്ല വേണ്ടത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ശശീന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു.
അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് ശരിയല്ല. നിരപരാധിത്വം തെളിയിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: