തിരുവനന്തപുരം: മുന്‍ മന്ത്രി എ. കെ ശശീന്ദ്രന്റെ ലൈംഗീക ചുവയോടെയുള്ള ഫോണ്‍വിളി വിവാദം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍. അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ശശീന്ദ്രനെതിരെ സ്ത്രീയുടെ രേഖാമൂലം പരാതിയില്ലാതെ അന്വേഷണത്തിനു സാധിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. തന്നെ കുടുക്കിയതായി ശശീന്ദ്രന് പരാതി നല്കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ചയാണ് എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ഇതു പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ള സംഭാഷണമെന്നാണു ചാനല്‍ അറിയിച്ചത്. സംഭാഷണത്തിലുടെനീളം പുരുഷശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ശശീന്ദ്രന് രാജിവച്ചിരുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: