കൊച്ചി: റേഷന്‍ വിതരണം വേണ്ടപോലെ നടത്താനാകാത്തത് സര്‍ക്കാരിനെതിരേ ജനവികാരമുണ്ടാക്കിയെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പല വകുപ്പുകളുടെയും പ്രവര്‍ത്തനം ശക്തമാക്കാനുണ്ട്. സര്‍ക്കാര്‍ നേട്ടം ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിയെ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ 10 മാസത്തെ പ്രവര്‍ത്തനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും വിലയിരുത്തിയതായും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് കേന്ദ്ര ഭരണ സ്വാധീനം വിനിയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികേന്ദ്ര സര്‍ക്കാര്‍ വില്ക്കാന് തീരുമാനിച്ചരിക്കെ സംസ്ഥാനം ഓഹരിവാങ്ങും, കോടിയേരി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി നിലപാട്. മന്ത്രി സ്ഥാനം എന്‍സിപിയുടേതാണ്. ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. കുറ്റം ഏറ്റല്ല ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: