കൊല്ലം: ഭാരതസംസ്കാരത്തിന്റെയും ഹിന്ദുത്വത്തിന്റെയും കുതിപ്പാണ് ഇന്ന് എങ്ങും ദൃശ്യമാകുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. രാജ്യമൊട്ടാകെ നടക്കുന്ന മുന്നേറ്റവും ക്ഷേത്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പനയം ദേവീക്ഷേത്രത്തില്‍ നടന്ന മൂന്നാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രംപ്രസിഡന്റ് സി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രത്തിലെത്തിയ പി.പരമേശ്വരനെ മേല്‍ശാന്തി പൂര്‍ണകുംഭം നല്കി സ്വീകരിച്ചു. രാവിലെ 10ന് ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്ത ഉദ്ഘാടനസദസ്സില്‍ നവതി ആഘോഷിക്കുന്ന പി.പരമേശ്വരനെ ക്ഷേത്രഭരണസമിതി ആദരിച്ചു. കൂടാതെ പ്രദേശത്തെ തൊണ്ണൂറ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് പുഷ്പഹാരം സമര്‍പ്പിക്കുകയും കാല് തൊട്ട് വന്ദിക്കുകയും ചെയ്തു.
ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഉത്തരംവയ്പ്പ് കര്‍മ്മം പ്രവാസി വ്യവസായി ചമോലില്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു. മുന്‍ ക്ഷേത്രം പ്രസിഡന്റ് ജനാര്‍ദ്ദനന്‍പിള്ള, സെക്രട്ടറി എസ്.മുരളീധരന്‍പിള്ള, ട്രഷറര്‍ സനില്‍കുമാര്‍, കമ്മിറ്റിയംഗം സി.പ്രദീപ് എന്നിവര്‍ സംസാരിച്ചു. ദക്ഷിണഭാരതത്തിലെ മഹാക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനമാണ് തൃപ്പനയത്ത് നടക്കുന്നത്. കാഞ്ചികാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്രസരസ്വതി തൃപ്പാദങ്ങള്‍ ശ്രീകോവിലിന് തറക്കല്ലിട്ട് തുടങ്ങിയ നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും നേരത്തെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: