കൊല്ലം: 2017-18 അദ്ധ്യായന വര്‍ഷം പാരിപ്പള്ളിമെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ നിരാകരിച്ചു. 21ന് ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അപേക്ഷ നിരാകരിച്ചത്. മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള യാതൊരു സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
അനുമതി നല്‍കുന്നതിനായി മെഡിക്കല്‍കൗണ്‍സിലിന്റെ മുമ്പില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് മുമ്പും നിരാകരിച്ചിരുന്നു. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ അപേക്ഷ പ്രകാരം അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരവസരം കൂടി നല്‍കുകയായിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കുന്നതിന്
സൗകര്യം ഒരുക്കാതെ വീണ്ടും അപേക്ഷമെഡിക്കല് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുമ്പിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. അനുമതി നിഷേധത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.
കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. നിയമവ്യവസ്ഥകള്‍ പാലിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനായില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സൂപ്രണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും കോളേജ് അന്തരീക്ഷം സൃഷ്ടിക്കുന്നതിലും വീഴ്ച വരുത്തിയെന്നാരോപണവും ശക്തമാണ്. കോളേജിന്റെ അനുമതിക്കായുള്ള അപേക്ഷ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള സമയപട്ടികയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ ഇത് പാലിച്ചില്ല.
മുമ്പും അപേക്ഷ തള്ളിയപ്പോള്‍ മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്ന് സ്ഥലം എം.പി.എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനപരിശോധന നടത്താന്‍ മെജിക്കല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കണ്ടില്ലെന്നും അതിനാലാണ് അപേക്ഷ വീണ്ടും തള്ളിപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: