കൊല്ലം: മങ്ങാട് വില്ലേജ് ഓഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന കോര്പറേഷന് വക കെട്ടിടത്തില്‍ കുടിവെള്ളത്തിനായി യാചിക്കുകയാണ് ഇവിടെയുള്ള ജീവനക്കാര്‍. ഒരേ ഭരണസമിതി വരുമ്പോഴും ലക്ഷങ്ങള്‍ ചിലവാക്കി മോടി പിടിപ്പിക്കുമ്പോഴും നാളിതുവരെ കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കിളികൊല്ലൂര്‍ മൂന്നാംകുറ്റി കെഎസ്ഇബി ഓഫീസിന് സമീപമാണ് കോര്‍പറേഷന്‍വക കെട്ടിടം. മങ്ങാട് വില്ലേജാഫിന് പുറമേ സാക്ഷരതമിഷന്‍ തുടര്‍വിദ്യാകേന്ദ്രം, അക്ഷയ കേന്ദ്രം, തയ്യല്പരിശീലനകേന്ദ്രം, പബ്ലിക് ലൈബ്രറി എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള സ്ത്രീ ജീവനക്കാരും പരിശീലനത്തിന് എത്തുന്ന മുപ്പതോളം പെണ്‍കുട്ടികളും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണ്.’
ഭൂരിഭാഗംപേരും അയല്‍വീടുകളെയാണ് ആശ്രയിക്കുന്നത്. മാറിമാറി വന്ന ഭരണകര്‍ത്താക്കളോട് നിരവധിതവണ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ലന്ന് ഇവിടെയത്തെുന്നവര്‍ പറയുന്നു. കെട്ടിടത്തിലേക്ക് ഒരു പൊതുടാപ്പെങ്കിലും നല്കിയാല് ഒരു പരിധിവരെ പ്രശ്ന പരിഹാരം ഉണ്ടാകുമെങ്കിലും നടപടിയില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കായി മഴ സമയത്ത് ബാരല്‍ വച്ച് മഴവെള്ളം ശേഖരിക്കുകയാണ് ഇവിടുത്തെ ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: