മലയാളിക്ക് ആകെ വിശ്വാസമുണ്ടായിരുന്ന ഒരേയൊരു പരീക്ഷ എസ്എസ്എല്‍സി പരീക്ഷയായിരുന്നു.ബാക്കിയെല്ലാം ഒരു കണക്കാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.ഇപ്പോള്‍ എസ്.എസ്.എല്‍.സിയും പരീക്ഷിക്കപ്പെട്ടു.പാനലിലെ ഒരു അധ്യാപകന് തയ്യാറാക്കിയ ചോദ്യങ്ങള്‍ അതേപോലെ മലപ്പുറത്തെ ഒരു ട്യൂഷന് സെന്ററിനു ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്.അതുകൊണ്ട് കണക്കു പരീക്ഷ റദ്ദാക്കി.30ന് വീണ്ടും കണക്കു പരീക്ഷ നടത്തും.
ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്ത അധ്യാപകനെതിരെ നടപടിയുണ്ടാകുമത്രെ. കണ്ടറിയണം.അധ്യാപകനെ രക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ അവരുടെ യൂണിയന് രംഗത്തെത്തിക്കാണും. അങ്ങനെ യൂണിയന് ഇടപെടുമെന്നുള്ളതുകൊണ്ടാണല്ലോ ഇത്തരം അധ്യാപകയന്മാര് നെറികേടു കാണിക്കുന്നത്. ഇന്നു നമ്മുടെ നാട്ടില്‍ ആരോടും ഒരുത്തരവാദിത്വവുമില്ലാത്ത സമൂഹമായി മാറിയിരിക്കുകയാണ് അധ്യാപകര്‍. സ്വന്തം കടമ നിര്‍വഹിക്കാതെ എന്നും സമരം ചെയ്ത് ശാപം കിട്ടിയ ഒരു സമൂഹം.എന്നാല്‍ നാം ആരാധിക്കുന്ന പഴയ ഗുരുക്കന്മാരെപ്പോലുള്ളവരും ഉണ്ട്.പക്ഷേ അവരെ ഇത്തരം സമര പരിഷഖല് നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കും.സംഘടനാ പ്രവര്‍ത്തനത്തിനു മാത്രമാണ് ചില അധ്യാപകര്‍ ഈ പണി എടുക്കുന്നത്. അത് അവരെ കങ്കാണികളാക്കുന്നു. അധ്യാപകരില്‍ ഏറെയും ഇത്തരം കങ്കാണികളാണ്. ചിലര്‍ക്കാകട്ടെ വിദ്യാര്‍ഥികളുടെ പോലും വിവരവും വിവേകവുമില്ല.
പ്രൊ.സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായി വന്നപ്പോള്‍ അല്പം നേരും നെറിവും ഈ വകുപ്പിനുണ്ടാകുമെന്ന് ചിലരെങ്കിലും ധരിച്ചുവശായി.കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരെങ്കിലും. പക്ഷേ ഒന്നും നടന്നില്ല. ലക്ഷ്മി നായര്‍ കേസില്‍ പ്രതിലോമപരമായ നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. സ്വന്തം പാര്ട്ടിക്കാര് തന്നെ എതിരായി. പന്ന്യന്‍ പരസ്യമായാണ് രവീന്ദ്രനാഥിനെ വിമര്‍ശിച്ചത്. അതുകൊണ്ട് ഇക്കാര്യത്തില്‍ അദ്ദേഹത്തിനു കൂടുതലായൊന്നും ചെയ്യാനാവില്ല. പുഴുക്കുത്തേറ്റു പ്രാകൃതമായ പഴയ വിദ്യാഭ്യാസ വകുപ്പു തന്നെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ കയ്യിലുള്ളത്.അടുത്ത വകുപ്പു മന്ത്രിക്ക് ഇതിലും മോശമായി കൈമാറാമെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: