കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ മൂന്നാം ക്ലാസ്സുകാരിയെ ലൈഗികമായി പീഡിപ്പിച്ച കെഎസ്ടിഎ നേതാവായ പ്രധാനാധ്യാപകനെ കോടതി റിമാന്റ്ചെയ്തു. കാട്ടാമ്പള്ളി സര്‍ക്കാര്‍ യുപി സ്കൂളിലെ പ്രധാനാധ്യാപകന് പെരളശ്ശേരി സ്വദേശി ബാബുരാജി (54) നെയാണ് കോടതി റിമാന്റ് ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അധ്യാപകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തില്‍ ഭയന്നുപോയ പെണ്‍കുട്ടി സംഭവം സഹപാഠികളോട് പറഞ്ഞു. സഹപാഠികളാണ് പീഡന വിവിരം അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അധ്യാപിക കുട്ടികളുടെ രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍വെച്ച് വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ബാബുരാജിനെ അറസ്റ്റ് ചെയ്തു. നേരത്തെ വടകരിയില്‍ അധ്യാപകനായിരിക്കുമ്പോഴും ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ആരോപണമുയര്ന്നങ്കിലും രക്ഷിതാക്കള്‍ പരാതി നല്കാന് തയ്യാറാകാത്തത് കൊണ്ട് സംഭവം പുറംലോകമറിഞ്ഞില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ പീഡനത്തിന് വിധേയയാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: