ചെറുപുഴ: മലയോര ഹൈവേയുടെ നിര്‍മ്മാണത്തില്‍ ചെറുപുഴ ടൗണില്‍ മാത്രം 12 മീറ്റര്‍ വീതിയെടുക്കാതെ, ഒരു വ്യക്തിയുടെ കെട്ടിടം സംരക്ഷിക്കാനുള്ള റോഡ് കമ്മിറ്റിയുടെ തിരുമാനത്തില്‍ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ഏകപക്ഷീയമായ തീരുമാനം എടുത്തതിനാല്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ഇറങ്ങി പോയി. ഇരിട്ടി വള്ളിത്തോട് വരെയുള്ള പ്രദേശങ്ങളില്‍ നൂറുകണക്കിനാളുകളുടെ കിടപ്പാടവും, വീടും കച്ചവട സ്ഥാപനങ്ങളും, ആരാധനാലയങ്ങളുടെ സ്ഥലവും വിട്ടുകൊടുത്തിട്ടും, ചെറുപുഴയിലെ ഒരു വ്യക്തിയുടെ കെട്ടിടം സംരക്ഷിക്കാന്‍ സിപിഎംകോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി ഇറങ്ങിയതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം. മൂന്നാര്‍ മോഡല്‍ കൈയ്യേറ്റങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ എകാധിപത്യ നിലപാടിനെ കോണ്‍ഗ്രസും പിന്തുണച്ചത് വികസനം കൊതിക്കുന്ന മലയോര ജനതയോടുള്ള വെല്ലുവിളിയാണ്. ഇതുമൂലം റോഡ് നിര്‍മ്മാണം നീണ്ടു പോയാല്‍ പൂര്‍ണ്ണ ഉത്തരവാദി റോഡ് കമ്മിറ്റിക്കായിരിക്കുമെന്നും, ബിജെപി നേതാക്കളായ മോഹനന് പാലങ്ങാന്, രാജു ചുണ്ടാ, കെ.വേണുഗോപാല്‍, മോഹനന് പലേരി, ദാസന് മഞ്ഞാക്കന്, രവീന്ദ്രന്. കെ.ജി, ലാല്‍.കെ.രാജ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: