ഗാന്ധിനഗര്‍: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ പൂട്ടി ഇടതുപക്ഷ ആഭിമുഖ്യത്തിലുള്ള ഓട്ടോണമസ് സൊസൈറ്റിക്കു കൈമാറാനുള്ള നീക്കം വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള നീക്കമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. എംജി യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘിന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍പ്പൂക്കരയിലുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, ഇതിന് കീഴിലുള്ള ചെറുവാണ്ടൂര്‍, തലപ്പാടി, അങ്കമാലി, മണിമലക്കുന്ന്, പാല, ചുട്ടിപ്പാറ, നെടംങ്കണ്ടം, ഗാന്ധിനഗറിലുള്ള സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ തുടങ്ങി ഒന്‍പത് കോളേജുകളും, പുല്ലരിക്കുന്നിലുള്ള യൂണിവേഴ്സിറ്റി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഇതിനുകീഴിലുള്ള ഇടപ്പള്ളി, പത്തനംതിട്ട സെന്ററുകള്‍, യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് കോളേജ് തൊടുപുഴ, ചുട്ടിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സ്, കുടമാളൂര്‍, പായിപ്പാട്, മൂവാറ്റുപുഴ, കാഞ്ഞിരപ്പള്ളി, നെടുങ്കണ്ടം, ഇലന്തൂര്‍, തൊടുപുഴ, തോട്ടയ്ക്കാട്, കുമളി, തൃപ്പൂണിത്തുറ, വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎഡ് സെന്ററുകള്‍ എന്നിവയാണ് നഷ്ടക്കണക്ക് പറഞ്ഞത്. ഓട്ടോണമസ് സൊസൈറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നീക്കം. എന്നാല്‍ ഇവയില്‍ മിക്കതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഗാന്ധിനഗര്‍ എ,്എംഇ മാത്രം 20കോടിയിലേറെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയുന്നത്. അതുകൊണ്ട് ഈ മാറ്റത്തിന് പിന്നില്‍ വന്‍ഫീസ് വാങ്ങി വിദ്യാഭ്യാസം കച്ചവടം നടത്തുന്ന ലോബികളെ സഹായിക്കുവാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന് കരുതേണ്ടിയിരിക്കുുന്നു. അല്ലെങ്കില്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് നിയമത്തിലെ അപാകതകള്‍ പരിഹരിച്ച് എസ്എംഇയെ രക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. അതിന് ശ്രമിക്കാതെ ധൃതിപിടിച്ചുള്ള നീക്കം അഴിമതി നടത്തുവാന്‍ തന്നെയാണ്. ഇപ്പോള്‍ യൂണിവേഴ്സിറ്റിയിലെ നിയമനങ്ങള്‍ പിഎസ്്സി വഴിയാണ് നടത്തുന്നത്. സൊസൈറ്റിക്ക് സ്ഥാപനങ്ങള്‍ കൈമാറിയാല്‍ നിയമനങ്ങളെ അട്ടിമറിക്കുവാനും അതിലൂടെ കോടികള്‍ കോഴവാങ്ങുവാനും കഴിയും. സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് വാങ്ങിയ സ്ഥലവും നിര്‍മ്മിച്ച കെട്ടിടവുമെല്ലാം സൊസൈറ്റിക്ക് നല്കിയാല് കോടികളുടെ ആസ്തി രാഷ്ട്രീയ മേലാളന്മാരുടെ കൈകളിലെത്തുന്ന അവസ്ഥയും സംജാതമാകും. ഇതിനെതിരെ എന്തുവിലകൊടുത്തും ബിജെപി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
എംപ്ലോയിസ് സംഘ് പ്രസിഡന്റ് പി.എസ്.മനോജ് അദ്ധ്യക്ഷത വഹിച്ചു. രമേശ്കുമാര്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി ജിഗ്ഗി മാസ്റ്റര്‍, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘടനാ സെക്രട്ടറി പ്രൊഫ. രഘുനാഥ്, എന്‍ജിഒ സംഘ് ജില്ലാസെക്രട്ടറി ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: