ന്യൂദല്‍ഹി: ആധാര്‍ ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം ഏപ്രില്‍ രണ്ടാം ആഴ്ചയോടെ പൂര്‍ണ സജ്ജമാകുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്പറേഷന്. എല്ലാ പൊതുമേഖലാ ബാങ്കുകളും ഏപ്രിലില്‍ തന്നെ ആധാര്‍ പേ സൗകര്യം ഒരുക്കണമെന്ന് കോര്പ്പറേഷന് എംഡിയും സിഇഒയുമായ എ.പി. ഹോത്ത ആവശ്യപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക്, ഐഡിഎഫ്സി, ആന്ധ്ര ബാങ്ക് എന്നിവ ചെറിയ തോതില്‍ ഇപ്പോള്‍ സംവിധാനം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും ഇക്കാര്യം ബാങ്കുകളോട് ആവശ്യപ്പെട്ടു. മറ്റ് കറന്‍സിരഹിത ഇടപാടുകള്‍ക്കും ജനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിന്തുണയേറി. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം 44 ബാങ്കുകള്‍ ഉപയോഗിക്കുന്നു. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി), നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് (എന്‍എസിഎച്ച്), ഭീം ആപ്പ് തുടങ്ങിയവയും നിലവിലുണ്ട്.
27 ഇ വാലറ്റ് കമ്പനികളും പ്രവര്‍ത്തിക്കുന്നു. പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) സംവിധാനവും നിരവധി പേര് ഉപയോഗിക്കുന്നു. പ്രധാനമന്ത്രി ജന ധന് യോജനയിലുള്ളവരും പിഒഎസ് വഴി ഇടപാട് നടത്തുന്നുവെന്നും ഹോത്ത ചൂണ്ടിക്കാട്ടി.
ഇവയെല്ലാം സുരക്ഷിതമെങ്കിലും ഉപഭോക്താക്കളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഫോണുകളിലും കമ്പ്യൂട്ടറുകളിലും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും പിന് നമ്പറുകള്‍ അടക്കമുള്ളവ വെളിപ്പെടുത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: