വെള്ളിയാമറ്റം: പൂമാലയില്‍ ബിഎംഎസ് പ്രവര്‍ത്തകനായതിന്റെ പേരില്‍ ഏഴ് അംഗ കുടുംബത്തെ പെരുവഴിയിലാക്കി സിപിഎം ഗുണ്ടാ സംഘം നടപ്പുവഴി കെട്ടിയടച്ചു. പരീക്ഷയ്ക്ക് പോലും പോകാനാകാതെ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയും ദുരിതത്തില്‍.
പൂമാല സ്വാമിക്കവല വട്ടച്ചിറയില്‍ രഞ്ജിത്തിനും കുടുംബത്തിനുമാണ് 3.5 പതിറ്റാണ്ടായി നടന്ന് കൊണ്ടിരുന്ന വഴി ഇത് രണ്ടാം തവണ സിപിഎം സമ്മര്‍ദ്ദം മൂലം ഇല്ലാതാകുന്നത്. രഞ്ജിത്തിന്റെ കുടുംബവും സഹോദരന് രഞ്ജീഷിന്റെ കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തെ റബര്‍ത്തോട്ടത്തിന് നടുവിലൂടെയാണ് ഇവര്കാലങ്ങളായി സഞ്ചരിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ബിഎംഎസ് പ്രവര്‍ത്തകരായതിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് സ്ഥല റബ്ബര്‍ത്തോട്ടം ഉടമ പുത്തന്‍പുരയില്‍ ഷൈജുവിനെ കൊണ്ട് നിര്‍ബന്ധിച്ച് ആദ്യം വഴി അടപ്പിക്കുകയായിരുന്നു.
കാഞ്ഞാര്‍ സിഐയ്ക്ക് ഉള്‍പ്പെടെ സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഫലം ഇല്ലാതെ വന്നതോടെ മുട്ടം കോടതില്‍ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒരുമാസം മുമ്പ് സ്ഥലം ഉടമയോട് വഴി വിട്ട് നല്കാന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ നടുവിലൂടെ ഉണ്ടായിരുന്ന വഴി തോട്ടത്തിന്റെ അരിക് വഴിയാക്കി 3 അടി വീതിയില്‍ ഉടമ തന്നെ വഴി അളന്ന് നല്കി.
ഇത് വന്ന് ചേരുന്ന സ്ഥലം സമീപത്തെ രണ്ട് കുടുംബങ്ങള്‍ നേരത്തെ വാങ്ങിയിരുന്ന വഴിയിലേക്കാണ്. ഇവിടെ ഇവര്‍ സ്വകാര്യ വഴിയെന്ന് കാട്ടി വേലികെട്ടി കഴിഞ്ഞ ദിവസം വീണ്ടും വഴി അടയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഇവരുള്‍പ്പെടെ എത്തിയാണ് വഴി അടച്ചതെന്നാണ് വിവരം. ഇവിടെ നിന്നും 5 അടിയോളം മാറിയാല്‍ പഞ്ചായത്ത് വഴിയാണ്.
ഇതിന് മുമ്പ് വഴി അടച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച രജ്ത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമവും നടത്തിയിരുന്നു. വഴി അടച്ചതോടെ രഞ്ജിത്തിന്റെ മകള്‍ ദേവികയ്ക്ക് സ്കൂളില്‍ പോകാന്‍ പോലും സാധിക്കുന്നില്ലെന്നും കുടുംബം കണ്ണീരോടെ പറയുന്നു. ഇന്നലെ ഈ കുരുന്നിന് പരീക്ഷയായിരിന്നിട്ടും സ്കൂളില്‍ പോകാനായിട്ടില്ല.
വഴി അടച്ചതോടെ ഇരുചക്രവാഹനം പോലും കയറ്റാനാകാതെ സമീപത്തെ വീട്ടിലാണ് സൂക്ഷിക്കുന്നത്. കൂലി പണി ചെയ്ത് കഴിയുന്ന കുടുംബത്തിന് വഴിയടച്ചതോടെ പുറത്തേക്കിറങ്ങാന്‍ സമീപവാസികളുടെ കാരുണ്യം തേടേണ്ട ഗതികേടിലാണ്. സമീപത്തുള്ള മറ്റ് രണ്ട് കുടുബങ്ങളും ഉപയോഗിച്ചിരുന്ന വഴിയാണിത്. കളക്ടര്ക്കടക്കും ജില്ലാ പോലീസ് മേധാവിയ്ക്കും വഴി തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: