പാരീസ്: നിലവിലുളള ചാമ്പ്യന്മാരായ ജര്‍മനിയും ഇംഗ്ലണ്ടും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കുതിപ്പു തുടരുന്നു.വെംബ്ലിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ലിത്വാനിയയെ തോല്‍പ്പിച്ചു.
ജര്‍മനി ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് അസര്‍ബൈജാനെ കീഴടക്കി.ഈ വിജയത്തോടെ ജര്‍മനിക്ക് ഗ്രൂപ്പ് സിയില്‍ അഞ്ചു മത്സരങ്ങളില്‍ പതിനഞ്ചു പോയിന്റായി.
ഏറെക്കാലത്തെ ഇടവേളയക്കുശേഷം രാജ്യാന്തര മത്സരരംഗത്തേയ്ക്ക് തിരിച്ചുവന്ന ജെര്മെയിന് ഡിഫോയുടെ മികവിലാണ് വെംബ്ലിയില്‍ ഇംഗ്ലണ്ട വിജയം നേടിയത്.
2013 നവംബറിനുശേഷം ഇംഗ്ലണ്ടിനായി കളിത്തിലിറങ്ങിയ ജെര്മെയിന് ഡിഫോ രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ നേടി.രാജ്യാന്തര മത്സരങ്ങളില്‍ ഡിഫോയുടെ 20-ാംഗോളാണിത്.
പകരക്കാരനായി ഇറങ്ങിയ ജെയ്മി വാര്‍ഡി രണ്ടാം ഗോളും നേടി ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചു.ഈ വിജയത്തോടെ ഇംഗ്ലണ്ട് 13 പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുകയാണ്.സ്ലോവാക്യയാണ് രണ്ടാം സ്ഥാനത്ത്.സ്ലോവാക്ക്യ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മാള്‍ട്ടയെ തോല്‍പ്പിച്ചു.
ആന്ദ്ര ഷൂറിയുടെ മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി അസര്‍ബൈജാനെതിരേ വിജയം നേടിയത്.ഷൂറി രണ്ടു ഗോള്‍ നേടി.തോമസ് മുളളറും മറിയോ ഗോമസും ഓരോ ഗോള്‍ നേടി.ഡിമിട്രി നസരോവാണ് അസര്‍ബൈജാന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
ഉത്തര അയര്‍ലണ്ടാണ് ഗ്രൂപ്പ് സിയില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. നോര്‍വെയെ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ളിക്ക് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് സാന്‍ മാറിനോയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇ യില്‍ പോളണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മോണ്ടീനീഗ്രോയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: