ഹാമില്ട്ടണ്: കെയ്്ന്‍ വില്ല്യംസണിന്റെ സെഞ്ചുറിയില്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ലീഡുനേടി.മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് എടുത്തു.ന്യൂസിലന്‍ഡിന് ഏഴു റണ്‍സിന്റെ ലീഡായി.ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 314 റണ്‍സിന് പുറത്തായി.
വില്ല്യംസണ് 148 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
വില്ല്യംസണിന്റെ 17-ാം സെഞ്ചുറിയാണിത്.ഇതോടെ ടെസ്റ്റില്‍ ഏറ്റവു കൂടുതല്‍ സെഞ്ചുറി നേടുന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്മാനെന്ന റെക്കോഡിനൊപ്പം എത്തി.മാര്ട്ടിന് ക്രോയും 17 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
സെഞ്ചുറിയിലേയ്ക്കുളള വഴിയില്‍ വില്ല്യംസണ് ടെസ്റ്റില്‍ ആയ്യായിരം റണ്‍സും കുറിച്ചു.ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന കിവീസ് ബാറ്റ്സ്മാനാണ് വില്ല്യംസണ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ വില്ല്യംസണും ജീത്ത് റാവലും 190 റണ്‍സ് നേടി. വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സെന്ന സ്കോറിന് ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് ഓപ്പണര്‍ ലാത്തമിനെ വേഗത്തില്‍ നഷ്ടമായി.മോര്‍ക്കലാണ് ലാത്തമിനെ പുറത്താക്കിയത്.ഇതോടെ മോര്‍ക്കലിന് ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റായി.
ഒരുഘട്ടത്തില്‍ ന്യുസിലന്‍ഡ് ഒന്നിന് 273 റണ്‍സെന്ന നിലയിലായിരുന്നു.തുടരെ തുടരെരണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ന്യൂസിലന്‍ഡ് സ്കോര്‍ നാലിന് 293 റണ്‍സായി. സ്കോര്‍:ദക്ഷിണാഫ്രിക്ക 314, ന്യൂസിലന്‍ഡ് ആ നാലിന് 321
പ്രതികരിക്കാൻ ഇവിടെ എഴുതുക: