ധര്‍മശാല:ഹിമാലയത്തിന്റെ മടിത്തട്ടിലെ ധര്‍മശാല പിടിക്കാനുളള ഇന്ത്യന്‍ ശ്രമം വിജയത്തിലേക്ക്. സ്പിന്‍- പേസ് മാന്ത്രിക സ്പെല്ലില് കങ്കാരുപ്പടയെ തുരത്തിയ ഇന്ത്യ വിജയത്തിന്റെ പടിവാതുക്കലില്‍.87 റണ്‍സുകൂടി നേടിയാല്‍ വിജയപീഠം കയറാം.ഒപ്പം ബോര്‍ഡര്‍ – ഗവാസ്ക്കര്‍ ട്രോഫിയും പോക്കറ്റിലാക്കാം.നിര്‍ണായകമായ നാലാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി കളത്തിലിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 19 റണ്‍സെടുത്തിട്ടുണ്ട്.
സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്രയും പേസര്‍ ഉമേഷ് യാദവും തകര്‍ത്തെറിഞ്ഞതോടെ ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല.നായകന് സ്മിത്തുള്പ്പെടെയുളള വമ്പന്മാര് അനാസായം കീഴടങ്ങി-രണ്ടാം ഇന്നിംഗ്്സില്‍ കങ്കാരുപ്പട 137 ന് ഓള് ഔട്ട്.ആദ്യ ഇന്നിംഗ്സില്‍ 32 റണ്‍സ് ലീഡുനേടിയ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 106 റണ്‍സായി.സ്റ്റമ്പെടുക്കുമ്പോള്‍ ഓപ്പണര്‍മാരായ രാഹുലും(13 ) എം വിജയും (6) കീഴടങ്ങാതെ നില്ക്കുന്നു.
അശ്വിനും ജഡേജയും ഉമേഷ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴത്തി.ഇന്ത്യയുടെ സ്പിന്‍ – പേസ് ആക്രമണത്തിനു മുന്നില്‍ ഓസീസിന്റെ മാക്സ്വെല്ലിനുമാത്രമെ പിടിച്ചുനില്ക്കാനായൊള്ളു.മാക്സ്വെല് 45 റണ്‍സുമായി ടോപ്പ് സ്കോററായി. മൂന്നാം സെഷനില്‍ മാക്സ്വെല് വീണു.അശ്വീന്റെ പന്ത് പാഡുകൊണ്ടു കളിച്ച മാക്സ്വെല് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.മാക്സ്വെല് റിവ്യൂ ആവശ്യപ്പെട്ടെങ്കിലും അമ്പയര്‍ അനുവദിച്ചില്ല.
തുടര്‍ന്നെത്തിയ പാറ്റ് കമിന്‍സിനെയും സ്റ്റീവ് ഓകീഫിയെയും തുടര്‍ച്ചയായ ഓവറുകളില്‍ ജഡേജ മടക്കി.ലിയോണിനെ ഉമേഷ് യാദവും ഹെയ്സല്‍വുഡിനെ അശ്വിനും മടക്കിയതോടെ ഓസീസിന്റെ കഥകഴിഞ്ഞു. ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയക്ക് തുടക്കമിട്ടത്.ഓപ്പണര്‍ വാര്‍ണറെ (6) യാദവ് വിക്കറ്റിനു പിന്നില്‍ സാഹയുടെ കൈകളിലെത്തിച്ചു.ഇത് ആറാം തവണയാണ് ഉമേഷ് യാദവ് വാര്‍ണറെ വീഴ്ത്തുന്നത്. ഓസീസിന്റെ ബാറ്റിംഗ് ശക്തിയായ നായകന് സ്്മിത്തിനെ ഭുവനേശ്വര്‍ കുമാര്‍ മടക്കി.പന്ത് ബാറ്റിലുരസി വിക്കറ്റിലേക്ക് കയറുകയായിരുന്നു.പരമ്പരയില്‍ അഞ്ഞൂറ് റണ്‍സ് തികയ്ക്കാന്‍ ഒരു റണ്‍സ് ശേഷിക്കെയാണ് സ്്മിത്ത് പുറത്തായത്.
നേരത്തെ ഇന്നിംഗസ് പുനരാരംഭിച്ച ഇന്ത്യ വൃദ്ധിമാന്‍ സാഹയുടെയും ജഡേജയുടെയും മികവിലാണ് ഒന്നാം ഇന്നിംഗ്സില്‍ 32 റണ്‍സ് ലീഡുനേടിയത്.ഏഴാം വിക്കറ്റില്‍ ഇവര്‍ വിലപ്പെട്ട 96 റണ്‍സ് കൂട്ടിചേര്‍ത്തു.ജഡേജ അര്‍ധ സെഞ്ചുറി (63)നേടി. ഈ പരമ്പരയില്‍ ജഡേജയുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.സാഹ 31 റണ്‍സ് നേടി.ഇതോടെ സാഹായ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം റണ്‍സായി.സ്പിന്നര്‍ ലിയോണ്‍ 92 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി. നാലുടെസ്റ്റുകളുളള പരമ്പര ഇപ്പോള്‍ സമനില(1-1)യിലാണ്.ധര്‍ശാല ടെസ്റ്റിലെ ജേതാക്കള്‍ക്ക് ഇന്ത്യ-ഓസീസ് പരമ്പരയ്ക്കുളള ബോര്‍ഡര്‍ – ഗവാസ്ക്കര്‍ ട്രോഫി ലഭിക്കും.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: ഒന്നാം ഇന്നിംഗ്സ്:300 ഇന്ത്യ:ഒന്നാം ഇന്നിംഗ്സ്്:328
ഓസ്ട്രേലിയ:രണ്ടാം ഇന്നിംഗ്സ്: എം ടി റെന്‍ഷാ സി സാഹാ ബി യാദവ് 8, ഡി എ വാര്‍ണര്‍ സി സാഹാ ബി യാദവ് 6, സ്റ്റീവ് സ്മിത്ത് ബി കുമാര്‍ 17, ഹന്ഡ്സ്കോമ്പ്് സി രഹാനെ ബി അശ്വിന് 18,
മാക്സ്വെല് എല്ബിഡബ്ളീയ അശ്വിന് 45, മാര്‍ഷ് സി പൂജാര ബി ജഡേജ 1, എം എസ് വേഡ് നോട്ടൗട്ട് 25, പാറ്റ് കമിന്‍സ് സി രഹാനെ ബി ജഡേജ 12, ഓകീഫി സി പൂജാര ബി ജഡേജ 0, എം എന്‍ ലിയോണ്‍ സി വിജയ് ബി യാദവ് 0, ഹെയ്സല്‍ വുഡ് എല്‍ബിഡബ്ളീയു അശ്വിന് 0, എക്സ്ട്രാസ് 5 ആകെ 137
വിക്കറ്റ് വീഴ്ച:1-10, 2-31, 3-31, 4-87, 5-92, 6-106, 7-121, 8-121, 9-122
ബൗളിംഗ്: ബി കുമാര്‍ 7-1-27-1, ഉമേഷ് യാദവ് 10-3-29-3, കുല്‍ദീപ് യാദവ് 5-0-23-0, രവീന്ദ്ര ജഡേജ 18-7-24-3,ആര്.അശ്വിന് 13.5-4-29-3
ഇന്ത്യ: രണ്ടാം ഇന്നിംഗ്സ്: കെ എല്‍ രാഹുല്‍ നോട്ടൗട്ട് 13, എം വിജയ് നോട്ടൗട്ട് 6, എക്സ്ട്രാസ് 0 , ആകെ വിക്കറ്റ് നഷ്ടം കൂടാതെ 19
പ്രതികരിക്കാൻ ഇവിടെ എഴുതുക: